Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യവും സമരവും ബഷീർ ഒന്നായി കണ്ടു; പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ.

05 Jul 2025 21:06 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മലയാള സാഹിത്യ രംഗത്തേക്ക് ഉയർന്ന വൈക്കം മുഹമ്മദ് ബഷീർ സാഹിത്യവും സമരവും ഒരു പോലെ മുന്നോട്ടു കൊണ്ടുപോയ മഹാനായ എഴുത്തുകാരനായിരുന്നെന്നും

സാധാരണക്കാരായ മനുഷ്യരുടെ ജീവിത അവസ്ഥകൾ വരെ എല്ലാവർക്കും വായിക്കാൻ പറ്റുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കുന്ന ലാളിത്യത്തിൻ്റെ സുൽത്താൻ അയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ. ആർക്കും എത്തിപ്പിടിക്കുവാനും അനുകരിക്കാനും കഴിയാത്ത എഴുത്താണ് ബഷീറിൻ്റെതെന്നും മുഴുവൻ ജീവജാലങ്ങളെയും മനുഷ്യരെ പോലെ കാണാൻ കഴിയുന്ന മറ്റൊരു എഴുത്തുകാരൻ ഇല്ലെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.സ്വാതന്ത്ര്യ സമര കാലത്ത് ബഷീർ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ പുതുതലമുറകൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ബഷീറിൻ്റെ 31 -ാം മത് ചരമദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി , ഫെഡറൽ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബഷീർ ദിന പരിപാടിയും ബഷീർ പുരസ്കാര ചടങ്ങും ഉത്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന ചടങ്ങിൽ സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിച്ചു. ബഷീർ ബാല്യകാല സഖി പുരസ്കാരം കെ.വി. മോഹൻ കുമാറിനും ബഷീർ അമ്മ മലയാളം പുരസ്കാരം ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയ്ക്കും പ്രതിപക്ഷ നേതാവ് കൈമാറി. പുരസ്കാര ജേതാക്കൾക്കുള്ള പ്രശസ്തി പത്രം കാൻസർ രോഗ ചികിത്സാ വിദഗദ്ധൻ ഡോ.വി.പി ഗംഗധരൻ നൽകി. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ സമിതി കുടുംബാംഗം ലക്ഷ്മിത എസ്സിന് ചടങ്ങിൽ പ്രതിപക്ഷ നേതാവ് ബഷീർ കൃതിയും അവാർഡും നൽകി അനുമോദിച്ചു. സമിതി ഭാരവാഹികളായ മോഹൻ ഡി. ബാബു, പി. ജി. ഷാജിമോൻ, അഡ്വ. ടോമി കല്ലാനി, ഡോ. യു ഷംല, ഡോ. എസ്. ലാലി മോൾ, ഡോ . അംബിക. എ. നായർ, എം.ഡി. ബാബു രാജ് , മനോജ്. ഡി . വൈക്കം, ഡോ. എസ്. പ്രീതൻ, ആര്യ കരുണാകരൻ, സി . ജി . ഗിരിജൻ, നീലിമ അരുൺ തുടങ്ങിയവർ പ്രസംഗിച്ചു. ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ് , ഖദിജ എന്നിവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News