Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2025 22:45 IST
Share News :
വൈക്കം: വൈക്കം കച്ചേരിക്കവലയിൽ മൊബൈൽ ഷോപ്പിൽ നിന്നും പ്രമുഖ കമ്പനികളുടെ 17 ഫോണുകൾ മോഷണം നടത്തിയ സംഭവത്തിൽ രണ്ട് പേരെ കൂടി വൈക്കം പോലീസ് പിടികൂടി. ചേർത്തല സ്വദേശികളായ വർഗ്ഗീസ് പോൾ (25), ശിവരഞ്ജിത്ത് (18) എന്നിവരെയാണ് വൈക്കം പോലീസ് വെള്ളിയാഴ്ച വൈകിട്ട് പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് മോഷണം നടന്നത്. മോഷ്ടിച്ച ഫോണുകൾ കൊച്ചി പെൻ്റാ മേനകയിലെ ഐമാജിക് എന്ന കടയിൽ വിൽക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ സ്‌ഥാപന ഉടമ ചോദ്യം ചെയ്‌തപ്പോൾ പ്രതികൾ ഇറങ്ങിയോടുകയായിരുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരും കടയുടമയും പോലീസ് സംഘവും പിന്നാലെ ഓടിച്ചിട്ടാണ് 4 പ്രതികളെ പിടികൂടിയത്.ഇതിനിടെ രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വൈക്കം പോലീസ് എറണാകുളത്ത് നിന്നും പിടികൂടിയ പ്രതികളെ വൈക്കത്ത് എത്തിച്ച് ചോദ്യം ചെയ്തതിനെ തുടർന്നാണ് മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭിച്ചതും തുടർന്ന് ഇവരെ പിടികൂടിയതും. വൈക്കം തോട്ടകം സ്വദേശി ആഭിനേശൻ (18), തോട്ടകം സ്വദേശി, സുധിമോൻ (21), കടുത്തുരുത്തി പൂഴിക്കോൽ സ്വദേശി മർക്കോസ് (20), ചേർത്തല പള്ളിപ്പുറം സ്വദേശി തമ്പുരാൻ (24) എന്നിവരെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വൈക്കം കച്ചേരിക്കവലയിലെ എ.ജെ.കമ്യൂണിക്കേഷൻ എന്ന സ്‌ഥാപനത്തിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ 3മണിയോടെയാണ് ഹെൽമറ്റും ഓവർ കോട്ടും ധരിച്ച് ഷട്ടറിന്റെ പൂട്ട് തകർന്ന് അകത്ത് കടന്ന മോഷ്‌ടാക്കൾ ഷോക്കേസിൽ വച്ചിരുന്ന 5 ലക്ഷം രൂപയോളം വരുന്ന ഫോണുകൾ അപഹരിച്ച് കടന്ന് കളഞ്ഞത്. ഇന്നലെ രാവിലെ ഉടമ സ്‌ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതും തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകിയതും. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് ഇതിൽ 4 പേരെ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ പോലീസ് പിടികൂടിയത്. വൈക്കത്ത് മോഷണം നടത്തുന്നതിന് മുമ്പ് ഇവർ ചെമ്പ് കാട്ടിക്കുന്നിലുള്ള മറ്റൊരു മൊബൈൽ ഷോപ്പിലും മോഷണശ്രമം നടത്തിയിരുന്നു. കടയുടെ ഷട്ടർ തുറന്ന് അകത്ത് കയറിയെങ്കിലും അവിടെ മൊബൈലുകൾ ഇല്ലാതിരുന്നതിനാൽ കടന്ന് കളയുകയായിരുന്നു. പിടികൂടിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Follow us on :
Tags:
More in Related News
Please select your location.