Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 17:47 IST
Share News :
തലയോലപ്പറമ്പ്: കരിപ്പാടം ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. വെള്ളൂര്‍ തോന്നല്ലൂര്‍ സ്രാങ്കുഴി കൊല്ലം പറമ്പിൽ പി.കെ. അശ്വിന്‍(19) ആണ് കടുത്തുരുത്തി എക്‌സൈസിന്റെ പിടിയിലായത്. യുവാവ് കരിപ്പാടം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കരിപ്പാടം ഭാഗത്തുവെച്ചാണ് കഞ്ചാവുമായി ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയത്. യുവാവിന്റെ ബൈക്കില്‍ സൂക്ഷിച്ചിരുന്ന 150 ഗ്രാം കഞ്ചാവും വില്പനക്കായി ഉപയോഗിച്ച ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കടുത്തുരുത്തി എക്‌സൈസ് ഓഫിസിലെ മുന്‍ കഞ്ചാവ് കേസിലെ പ്രതിയായ സ്രാങ്കുഴി സ്വദേശി വിപിന്‍ദാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് അശ്വിന്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്നും, അശ്വിന്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുനെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു. അശ്വിനെ ഒന്നാം പ്രതിയായും വിപിന്‍ദാസിനെ രണ്ടാം പ്രതിയായും കേസെടുത്തതായി എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാര്‍ പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.ആര്‍.രാജേഷ്, ജി. രാജേഷ്, പ്രിവെന്റിവ് ഓഫിസര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ യുവാവിനെ പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.