Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലോരം ആശുപത്രിയിൽ ജീവനക്കാർ എത്തുന്നില്ലന്ന പരാതി: ഹാജർ ഉറപ്പുവരുത്താൻ ഡി. എം ഒ യ്ക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്

07 Dec 2024 13:55 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയർ : കൊക്കയാർ പഞ്ചായത്തിലെ മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകുന്നതായി ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.


മൂന്നുമാസത്തിലൊരിക്കൽ ഡപ്യൂട്ടി ഡി.എം.ഒ (വിജിലൻസ്) ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രോഗികൾക്ക് യഥാസമയം ചികിത്സ ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഏതെങ്കിലും ജീവനക്കാർ ഡി.എം.ഒയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ


നാപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു


വെള്ളവും വെളിച്ചവുമില്ലാത്ത സബ് സെന്ററുകളിൽ അവ ലഭ്യമാക്കാൻ ഡി.എം.ഒ നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.


മലോരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർ ഹാജരാകുന്നില്ലെന്ന


പരാതിയിലാണ് നടപടി.


ആശുപത്രിയിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 17 ജീവനക്കാരുണ്ടെന്ന് ഇടുക്കി ഡി.എം.ഒ കമ്മീഷനെ അറിയിച്ചു. ഒ.പി യുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടാകാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നും പോകുമ്പോൾ പോകുന്ന സ്ഥലവും സമയവും ജീവനക്കാർ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡിൽ ജോലി ചെയുന്നവരുടെ ടൂർ ഡയറി സൂപ്പർവൈസറും മെഡിക്കൽ ഓഫീസറും ഒപ്പിട്ടിരിക്കണം. ഒ.പി വിഭാഗം പ്രവർത്തിക്കുന്നില്ലെങ്കിൽ ഒരു ദിവസം മുമ്പേ അക്കാര്യം എഴുതി പ്രദർശിപ്പിക്കണം. പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.


എന്നാൽ റിപ്പോർട്ടിലെ കാര്യങ്ങൾ അവാസ്തവമാണെന്ന് പരാതിക്കാരനായ മേലോരം ഊരുമൂപ്പൻ എബ്രഹാം ഇറ്റക്കൽ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ ജീവനക്കാർ കൃത്യമായി ഹാജരാകുന്നില്ല എന്ന ആരോപണത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഡി.എം.ഒ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.


ഡി.എം.ഒ യുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ആഴ്ചയിലൊരിക്കൽ ഇടുക്കി ഡി.എം.ഒ ക്ക് റിപ്പോർട്ട് നൽകണം. ഇത് ഒരു വർഷം തുടരണമെന്നും ഉത്തരവിൽ പറയുന്നു..

Follow us on :

More in Related News