Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറത്തോട് കുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ കണ്ട സംഭവം; ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

18 Oct 2024 06:32 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറഭാഗത്ത് കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. റിട്ട. എ.എസ്.ഐ പൂന്തോട്ടത്തിൽ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (55), മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. മകൻ ശ്യാംനാഥിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും സോമനാഥൻ നായരെയും സരസമ്മയെയും ഡൈനിങ് ടേബിളിന് സമീപം നിലത്ത് ചോരവാർന്ന നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫിസിലെ ക്ലർക്കാണ് മരിച്ച ശ്യാംനാഥ്.


അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അടുക്കളയിൽനിന്ന് രക്തംപുരണ്ട വാക്കത്തിയും കണ്ടെടുത്തിട്ടുണ്ട്. രണ്ടുദിവസമായി വീട്ടിൽ ആളനക്കമില്ലാതെ വന്നതോടെ അയൽവാസികൾ മക്കളെയും തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസിലും അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ പൊലീസെത്തി അടുക്കളവാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. സോമനാഥൻ നായരുടെ ആദ്യ ഭാര്യ 30 വർഷംമുമ്പ് മരിച്ചു. ആദ്യഭാര്യയിലെ നാല് പെൺമക്കളെയും നേരത്തേ വിവാഹം കഴിച്ചയച്ചു. സോമനാഥും സരസമ്മയും മകൻ ശ്യാംനാഥുമാണ് ചിറഭാഗത്തെ വീട്ടിൽ താമസിച്ചിരുന്നത്.


ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈ.എസ്.പി എൻ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറൻസിക്, വിരലടയാളം, ഡോഗ് സ്ക്വാഡ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി.


ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ലത, യമുന, സ്വപ്ന, സീമ എന്നിവരാണ് സോമനാഥൻ നായരുടെ മറ്റുമക്കൾ. മരുമക്കൾ: സുരേഷ്, സന്തോഷ്‌, സുരേഷ്, സുധീർ.

Follow us on :

More in Related News