Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 06:22 IST
Share News :
മുണ്ടക്കയം: മുണ്ടക്കയം പട്ടണ നടുവിലെ സംഘര്‍ഷം;അക്രമികള്‍ക്കും പൊലീസിനുമെതിരെ ജനരോഷമുയരുന്നു.
പട്ടാപകല്‍ ദേശീയപാതയില്‍ മുണ്ടക്കയം ടൗണില്‍ ഇരുപതോളം ചെറുപ്പക്കാര്‍ അഴിഞ്ഞാടിയ സംഭവത്തില്‍ ജനങ്ങളില്‍പ്രതിഷേധം ശക്തമായിരിക്കുകയാണ്.വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണിയോടെയാണ് ഇരുപതിലധികം ചെറുപ്പക്കാര്‍ കൂട്ടത്തല്ല് നടത്തിയത്.ദേശീയപാതയില്‍ മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനിലായിരുന്നു സംഘര്‍ഷം. വാഹനപാര്‍ക്കിങ്ങിനെ ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തിന് തുടക്കമെന്നു പറയുന്നു അതേ ചൊല്ലിയുളള തര്‍ക്കം പിന്നീട് ഇരുവിഭാഗങ്ങള്‍ സംഘം ചേര്‍ന്നു കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.എന്നാല്‍ കഞ്ചാവിനെ ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്നു സംഘത്തിലെ ചിലര്‍ ആരോപിക്കുന്നുണ്ട്. വാഹനം പാര്‍ക്കു ചെയ്തത് സംബന്ധിച്ചുണ്ടായ തര്‍ക്കം ഡി.വൈ.എഫ്.ഐ.മേഖല സെക്രട്ടറി രജീന്ദ്രന്‍ ഇടപെട്ടു പരിഹരിച്ചെന്നും എന്നാല്‍ ഈ ഇടപെടല്‍ ഇഷ്ടപെടാതിരുന്നവര്‍ സംഘം ചേര്‍ന്നു രജീന്ദ്രനെ മര്‍ദ്ധിക്കുകയായുിരുന്നുവെന്നു ഡി.വൈ.എഫ്.ഐ. ആരോപിക്കുന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പാതയോരത്തു കൂടി കാല്‍നടയായി എത്തിയ സ്ത്രികളും കുട്ടികളുമടക്കമുളളവര്‍ ഓടി രക്ഷപെടുകയായിരുന്നു.ഇരുചക്രവാഹനയാത്രക്കാര്‍ പലരും അക്രമി സംഘത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.നിരവധി ക്രിമിനല്‍ കേസുകളി ല്‍ പ്രതിയായവര്‍ സംഘത്തിലുണ്ടായിരുന്നത്. ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി.എന്നാല്‍ സംഭവമറിഞ്ഞ് ഒരു പൊലീസുകാരന്‍പോലും തിരിഞ്ഞു നോക്കാതിരുന്നതാണ് വ്യാപാരികളിലും നാട്ടുകാരിലും പൊലീ,സിനെതിരെ പ്രതിഷേധിക്കാനിടയാക്കിയിരിക്കുന്നത്. സംഭവം കഴിഞ്ഞു പോലും സംഭവസ്ഥലം സന്ദര്‍ശിക്കാനോ വിവരം എന്താണന്നു അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല.സംഭവം നടക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യാഗസ്ഥരെ പലരും വിളിച്ചെങ്കിലും മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫായ നിലിയിലായിരുന്നു.സര്‍ക്കാര്‍ നല്‍കിയ ഫോണ്‍സ്വിച്ചഓഫ് ചെയ്തപൊലീസ് നിലപാടിനോടാണ് നാട്ടുകാരില്‍ പ്രതിഷേധമാണ്.
സംഭവത്തിനുശേഷം രാത്രി കഞ്ചാവ് മാഫിയാക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.രംഗത്തു വന്നു..ടൗണ്‍ചുറ്റി പ്രകടനം നടത്തിയാണ് ഇവര്‍പ്രതിഷേധിച്ചത് ഡി.വൈ.എഫ്.മേഖല സെക്രട്ടറിയെ മര്‍ദ്ദിച്ചവരെ തിരിച്ചടിക്കുമെന്നു ഓര്‍മ്മിപ്പിക്കുന്ന തരത്തിലെ മുദ്രാവാക്യംവിളിച്ചായിരുന്നു പ്രതിഷേധം.
ഡി.വൈ. എഫ്.ഐ. യുടെ പരാതിയുടെ അടിസ്ഥാനത്തിൽ 5 പേർക്കെ പൊലീസ് കേസെടുത്തു
Follow us on :
More in Related News
Please select your location.