Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയെ കാറ് ഇടിപ്പിച്ച് തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത പ്രതികള്‍ റിമാന്റിലേക്ക്….

01 Mar 2025 18:47 IST

Kodakareeyam Reporter

Share News :

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയെ കാറ് ഇടിപ്പിച്ച് തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത പ്രതികള്‍ റിമാന്റിലേക്ക്….  


പുതുക്കാട് : പുതുക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം പ്രവര്‍ത്തിച്ചുവരുന്ന കോഫീ ഷോപ്പിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ 21 വയസുള്ള അബ്ദുള്‍ എന്നയാളെ ആക്രമിച്ച പുതുക്കാട് സ്‌റ്റേഷന്‍ പരിധിയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പെട്ടയാളും, നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയുമായ നായരങ്ങാടി സ്വദേശിയായ  ഗോപകുമാര്‍ (43) എന്നയാളെയും കൂട്ടാളികളായ കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് (30), ആമ്പല്ലൂര്‍ അളഗപ്പനഗര്‍ സ്വദേശിയായ ജിതിന്‍ ജോഷി (27) എന്നിവരെയുമാണ് പുതുക്കാട് പോലീസ് പിടികൂടിയത്, ഇവര്‍ സംഭവ സമയത്ത് ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്…...


  അമിതമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഗോപകുമാറും കൂട്ടാളികളും പാലിയേക്കരയിലെ കോഫി ഷോപ്പില്‍ എത്തുകയും, കോഫി ഷോപ്പില്‍ തിരക്ക് നിയന്ത്രിക്കുവാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഗോപകുമാറിനോട് അബ്ദുള്‍ ടോക്കണ്‍ ചോദിച്ചു എന്ന വിരോധത്താല്‍ ഇവര്‍ 3 പേരും കൂടി അബ്ദുളിനെ അടിച്ചും ഇടിച്ചും ദേഹോപദ്രവമേല്‍പ്പിക്കുകയും അബ്ദുള്‍ ഷോപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ 3 പേരും കൂടി അബ്ദുളിനെ തടഞ്ഞുനിര്‍ത്തി ഗോപകുമാര്‍ അവിടെ കിടന്നിരുന്ന കരിങ്കല്ലുകൊണ്ട് അബ്ദുളിന്റെ തലക്കടിച്ച് ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്, ഈ സംഭവത്തിന് പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ അബ്ദുളിന്റെ പരാതിയില്‍ ഇവര്‍ 3 പേര്‍ക്കുമെതിരെ കൊലപാതക ശ്രമത്തിനുള്ള കേസെടുത്തിട്ടുണ്ട്……..


ഈ കേസ്സിലെ പ്രതികളെ അന്വേഷിച്ച് ഗോപകുമാറിന്റെ വീട്ടില്‍ ചെന്നതില്‍ അവിടെ ഗുരുതരമായി പരിക്ക് പറ്റിയ മനക്കൊടി സ്വദേശിയായ യുവതിയെ ഗുരുതരമായി പരിക്ക് പറ്റിയതായി കാണപ്പെട്ട് യുവതിയെ ചികിത്സക്കായി അയച്ച ശേഷം യുവതിയോട് പരിക്ക് പറ്റിയ കാര്യത്തെപറ്റി അന്വേഷിച്ചില്‍,  യുവതിയുടെ സുഹൃത്തുമായ അഖിലും ഗോപകുമാറും ചേര്‍ന്ന് നടത്തി വന്നിരുന്ന SPA യുടെ കണക്കുകള്‍ നോക്കുന്നതിന് അഖില്‍ വരാത്തതിലുള്ള വിരോധം വെച്ച് തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ട മാനസികാരോഗ്യ ആശുപത്രിക്ക് സമീപം അരണാട്ടുകര റോഡില്‍ ഗ്രൗണ്ടിനടുത്തു വെച്ച് യുവതി ഓടിച്ച് വന്നിരുന്ന ഓടിച്ചു വന്നിരുന്ന സ്‌കൂട്ടറില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിപ്പിച്ച് യുവതിയെ ബലമായി കാറില്‍ പിടിച്ച് കയറ്റി ഗോപകുമാറിന്റെ കല്ലൂര്‍ നായരാങ്ങാടിയിലുള്ള വീട്ടില്‍ എത്തിച്ച് കാറില്‍ വെച്ചും ഗോപകുമാറിന്റെ വീട്ടില്‍ തടങ്കലില്‍ വെച്ചും ഗുരുതരമായ ദേഹോപദ്രവം ഏല്പിക്കുകയും യുവതിയുടെ രണ്ടര പവന്റെ സ്വര്‍ണ്ണ മാലയും വലതുക്കൈയ്യിലെ ഒന്നര പവന്റെ സ്വര്‍ണ്ണ വളയും കവര്‍ച്ച ചെയ്തും യുവതിയുടെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തതായി പറയുകയും ഈ സംഭവത്തില്‍ 2 സ്ത്രീകള്‍ കൂടി ദേഹോപദ്രവമേല്‍പിക്കുന്നതിനും കാറിലും വീട്ടിലും ഉണ്ടായിരുന്നുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ സംഭവത്തില്‍ പ്രതികളായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാര്‍ (43), കൂട്ടാളികളായ അഭിനാഷ് ജ .ശങ്കര്‍ (30), ജിതിന്‍ ജോഷി (27) എന്നിവരെയും കോഴിക്കോട് മേലൂര്‍ സ്വദേശിയായ ആതിര (30), തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ചു (30) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്…..


പ്രതികള്‍ അമിതമായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ്.

ഒന്നാം പ്രതി ഗോപകുമാര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനിലെ റൗഡിയാണ്, ഇയാളുടെ പേരില്‍ പുതുക്കാട്, വരന്തരപ്പിള്ളി ,ഒല്ലൂര്‍ ,തൃശൂര്‍ ഈസ്റ്റ് ,ചേര്‍പ്പ്, കൊരട്ടി തുടങ്ങിയ സ്‌റ്റേഷനുകളിലായി കവര്‍ച്ചക്കേസും, ചീറ്റിംഗ് കേസുകളും, ലൈഗിക പീഡനക്കേസും, അടിപിടി കേസുകളും അടക്കം 15 ക്രമിനല്‍ കേസുകളിലെ പ്രതിയാണ്….


ജിതിന്പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ 2020 ല്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയിതിനുള്ള കേസും, 2024 ല്‍ മയക്കു മരുന്ന് ഉപയോഗിച്ചതിന് 2 കേസും അടക്കം 3 കേസുകളിലെ പ്രതിയാണ്....


തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആ കൃഷ്ണകുമാര്‍. കജട ന്റെ നിര്‍ദേശപ്രകാരം ചാലക്കുടി DYSP സുമേഷ്. ഗ യുടെ മേല്‍നോട്ടത്തില്‍, പുതുക്കാട് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍., സബ് ഇന്‍സ്‌പെക്ടര്‍മാരായ ലാലു .അ .ഢ, സുധീഷ് .ജ.ഞ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ധനലക്ഷ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത് കുമാര്‍,ഷെഫീക്. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍.ഗ, ജെറിന്‍ ജോസ്.അ, ഷെമീര്‍, ധന്യ .ഗ .ങ. എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പ്രതി കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്….


Follow us on :

More in Related News