Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 14 വർഷം 1 മാസം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ..

26 Aug 2025 19:51 IST

MUKUNDAN

Share News :

ചാവക്കാട്:യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 14 വർഷം 1 മാസം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ.വടക്കേക്കാട് കുരഞ്ഞിയൂർ സ്വദേശികളായ മച്ചിങ്ങൽ വീട്ടിൽ വിശ്വനാഥൻ മകൻ വിഷ്ണു(28),പുഴങ്ങരയിലത്ത് മുഹമ്മദാലി മകൻ ആഷിക്(29),കൊച്ചഞ്ചേരി വീട്ടിൽ സുലൈമാൻ മകൻ അർസൽ(29),പാലിയത്ത് വീട്ടിൽ കുഞ്ഞാലു മകൻ ഫിറോസ്(49)എന്നിവരെ മാരകായുധമായ ഇരുമ്പ് കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയായ ചാവക്കാട് മുതുവട്ടൂർ തെരുവത്ത് വീട്ടിൽ കുഞ്ഞിമോൻ മകൻ തനൂഫ് കുഞ്ഞിമോൻ(35) എന്നയാളെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 14 വർഷം 1 മാസം കഠിനതടവിനും 75000 രൂപ പിഴയടയ്ക്കാനും,പിഴ അടച്ചില്ലെങ്കിൽ 9 മാസം കഠിനതടവിനും ശിക്ഷിച്ചത്.ഒന്നാംപ്രതി ചാവക്കാട് ആലുംപടി പോക്കാകില്ലത്ത് വീട്ടിൽ അബ്ദുൽ കരീം മകൻ വയസ്സുള്ള ഷഹസ് കരീ(31)മിനെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.2018 സെപ്റ്റംബർ 13-ന് വൈകിട്ട് 7 മണിക്ക് കുരഞ്ഞിയൂരിൽ കുട്ടികൾ ജെല്ലിബോൾ കളിക്കുമ്പോൾ പ്രതികളുടെ ദേഹത്ത് തട്ടിയത് സംബന്ധിച്ചുള്ള വാക്കുതർക്കത്തെ തുടർന്നുള്ള വിരോധം വെച്ചാണ് യുവാക്കളെ ആക്രമിച്ചത്.ദിവസങ്ങളോളം ഐസിയുവിൽ ചികിത്സയിൽ കിടന്ന യുവാക്കൾക്ക് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.പിഴ സംഖ്യ പരിക്കുപറ്റിയവർക്ക് നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 35 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കുകയും 20 സാക്ഷികളെ വിസ്തരിക്കുകയും,ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു,ഗുരുവായൂർ എസ്ഐ ആയിരുന്ന കെ.എ.ഫക്രുദീൻ ആണ് മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ എസ്എച്ച്ഒയും ഇപ്പോൾ തൃശ്ശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമായ ഇ.ബാലകൃഷ്ണൻ  പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു,അന്വേഷണ സംഘത്തിൽ സീനിയർ സിപിഒമാരായ ഷമീർ,ഷാജുകുമാർ,ലിജോ എന്നിവരും ഉണ്ടായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ എഎസ്ഐ പി.ജെ.സാജനും പ്രോസിക്യൂഷനെ സഹായിച്ചു.

Follow us on :

More in Related News