Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാത്തിരുന്ന മടക്കം; കൗണ്ട്ഡൗണ്‍ ആരംഭിച്ചു, സുനിതയും ബുച്ചും ഭൂമിയിലേക്ക്

18 Mar 2025 10:17 IST

Shafeek cn

Share News :

ന്യൂയോര്‍ക്ക്: ബഹിരാകാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റേയും ബുച്ച് വില്‍മോറിന്റെയും കാത്തിരുന്ന ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവിനായുള്ള കൗണ്‍ഡൗണ്‍ ആരംഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒന്‍പത് മാസത്തിലേറെ ചെലവഴിച്ചതിന് പിന്നാലെയാണ് സ്പേക്സ് എക്സ് ക്രൂ 9ല്‍ ഭൂമിയിലേക്കുള്ള ഇരുവരുടെയും മടക്കം. ഇന്ന് 8.15 ഓടെയാണ് ഡ്രാഗന്‍ സ്‌പേസ് ക്രാഫ്റ്റ് പേടകം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. സുനിതയുമായുള്ള പേടകം രാവിലെ 10.30 നാണ് ബഹിരാകാശ നിലയം വിടുക. ബുധനാഴ്ച്ച പുലര്‍ച്ചെ 3.27 ഓടെ ഇരുവരും ഭൂമി തൊടും. സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും മടക്കയാത്രയില്‍ ഒപ്പമുണ്ട്.


ഡ്രാഗണ്‍ പേകടത്തിന്റെ തിരിച്ചുവരവിന് അനുയോജ്യമായ കാലാവസ്ഥയാണെന്ന് നാസ അറിയിച്ചു. പേടകത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലവുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഹാച്ചിംഗ് ക്ലോഷര്‍ ആണ് ഒന്നാം ഘട്ടം. അത് പൂര്‍ത്തിയായി. നാല് പേരും പേടകത്തില്‍ പ്രവേശിച്ചു. 10.25 ന് അണ്‍ഡോക്കിംഗ് ആരംഭിക്കും. ശേഷമാണ് നിലയവുമായി ബന്ധം വേര്‍പ്പെടുത്തി പേടകം ഭൂമിയിലേക്ക് തിരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സോക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക.


ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.


ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‍മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.


Follow us on :

More in Related News