Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് തുർക്കിയയിൽ ഊഷ്മള വരവേൽപ്പ്

29 Nov 2024 02:47 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് തുർക്കിയയിൽ ഊഷ്മള വരവേൽപ്പ്. 

അങ്കാറയിലെ എസെൻബോഗ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയ സുൽത്താനെയും പ്രതിനിധി സംഘത്തെയും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പിന്നീട്, സുൽത്താനെ ഔദ്യോഗിക സ്വീകരണ ചടങ്ങുകളോടെ പ്രസിഡൻഷ്യൽ കോംപ്ലക്സിലേക്ക് ആനിയിച്ചു. അതിനുശേഷം, തുർക്കിയ പ്രസിഡൻറിൻറെ അകമ്പടിയോടെ സുൽത്താൻ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി സുൽത്താൻ കൂടിക്കാഴ്ച നടത്തി. സുൽത്താന്റെ സന്ദർശനം ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്ക് ഉപഭയകക്ഷി ബന്ധം വ്യാപിക്കുന്നതിനും സഹായകമാകും. വിവിധ മേഖലകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ സഹകരണങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൈമാറി. സുൽത്താനെ അനുഗമിക്കുന്ന പ്രതിനിധി സംഘം തുർക്കിയയിലെ വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും.

പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് നബീഗ് ബിൻ ത ലാൽ അൽ സഈദ്, ദീവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സലയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവൻ ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെൻ്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർശിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസു ഫ്, തുർക്കിയിലെ ഒമാൻ സ്ഥാനപതി സൈഫ് ബിൻ റാശിദ് അൽ ജൗഹരി എന്നിവരാണ് സുൽത്താനെ അനുഗമിക്കുന്നത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :







Follow us on :

More in Related News