Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓൺലൈൻ തട്ടിപ്പ്; കോട്ടയത്ത് വൈദികന് നഷ്ടമായത് ഒന്നര കോടി രൂപ.

19 Jan 2025 20:39 IST

santhosh sharma.v

Share News :

വൈക്കം: കൂടുതൽ തുക ലാഭമായി നൽകാമെന്ന് പറഞ്ഞ് ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ നടത്തിയ തട്ടിപ്പിൽ വൈദികന് നഷ്ടമായത് ഒന്നര കോടി രൂപ. കാസർഗോഡ് സ്വദേശിയായ കോട്ടയം കോതനല്ലൂരിലുള്ള ധ്യാന കേന്ദ്രത്തിലെ വൈദികനാണ് പണം നഷ്ടമായത്. 1.41 കോടി രൂപ തട്ടിയെടുത്തതായാണ് വൈദികൻ കടുത്തുരുത്തി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന ഇടപാടിലാണ് വൈദീകന് ഇത്രയും വലിയ തുക നഷ്ടമായത്. ദീർഘകാലമായി ഓൺലൈൻ ഷെയർ മാർക്കറ്റിങ് കമ്പനികളുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ആളാണ് വൈദീകൻ. ഇതിനിടെ ഓൺലൈൻ ട്രേഡിങ്ങിലൂടെ 850 ഇരട്ടി ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് മറ്റൊരു സംഘം വൈദീകനെ ബന്ധപ്പെടുകയായിരുന്നു. പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇടപാട് നടത്തിയതിനാൽ വൈദികന് സംശയം ഉണ്ടായില്ല. ഇവരുടെ കെണിയിൽപ്പെട്ട വൈദീകൻ ആദ്യം ചെറിയ തുകകൾ നിക്ഷേപിക്കുകയും കമ്പനി ആദ്യം ലാഭവിഹിതം കൃത്യമായി നൽകിയുമിരുന്നു. 50 ലക്ഷവും പിന്നീട് 17 ലക്ഷവുമെല്ലാം വൈദീകന്റെ വിവിധ അക്കൗണ്ടുകളിൽ ലഭിച്ചതായും ഇദ്ദേഹം പറയുന്നു. ഇതോടെ വൈദീകൻ മറ്റ് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഭയിലെ പരിചയക്കാരിൽ നിന്നും പണം സ്വരൂപീച്ച് വിവിധ ഘട്ടങ്ങളിലായി ഒന്നര കോടിക്കടുത്ത് പണം ഓൺലൈൻ ട്രേഡിങ് കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് രണ്ട് കോടി നിക്ഷേപിച്ചാൽ 15 കോടി തരാമെന്ന് പറഞ്ഞ് തട്ടിപ്പുകാർ വൈദീകനെ സമീപിക്കുകയായിരുന്നു. ഇതിനിടെ വൈദീകൻ കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നതും തുടർന്ന് പോലീസിൽ പരാതി നൽകിയതും. പരാതി നൽകിയ സമയത്ത് ട്രേഡിങ്ങിനായി വൈദീകൻ തന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച 28 ലക്ഷം രൂപ പോലീസ് ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. ഈ തുക വൈദീകന് തിരികെ കിട്ടാനുള്ള നടപടി സ്വീകരിച്ചതായി കടുത്തുരുത്തി എസ്.എച്ച്. ഓ. ടി.എസ്. റെനീഷ് പറഞ്ഞു. വാട്സാപ്പ് വഴി വന്ന മൊബൈൽ അപ്പിന്റെ ലിങ്ക് ഡൗൺലോഡ് ചെയ്ത് കയറിയാണ് കമ്പനിയുമായി വൈദീകൻ ബന്ധപ്പെട്ടത്. വൈദീകൻ കഴിഞ്ഞ എട്ടുവർഷമായി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത് വരികയായിരുന്നു.

Follow us on :

More in Related News