04 Sep 2024 17:00 IST
Share News :
ചാലക്കുടി:
നഗരസഭ മാർക്കറ്റിൽ
തീരദേശ വികസന വകുപ്പ്, കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള
പുതിയ മാർക്കറ്റ്
സമുച്ചയം നിർമ്മാണവുമായി ബന്ധപ്പെട്ട്,തീരദേശ വികസന വകുപ്പ് ഉദ്യോഗസ്ഥരും നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ള
ഏജൻസിയുംസ്ഥലം സന്ദർശിച്ച് നഗരസഭ അധികൃതരുമായി
ചർച്ച നടത്തി.നിലവിൽ പഴയ മാർക്കറ്റ് കെട്ടിടങ്ങൾ പൊളിച്ച സ്ഥലത്താണ്
3 കോടി രൂപ ചിലവിൽ പുതിയ മാർക്കറ്റ് നിർമ്മിക്കുന്നത്.
നേരത്തെ ഇതിന്
അനുമതി ലഭിച്ചിരുന്നു എങ്കിലും
സ്ഥലം നിശ്ചയിക്കുന്നതിൽ വന്ന കാലതാമസവും, ഇവിടെ പ്രവർത്തിച്ചിരുന്ന കച്ചവടക്കാരെ മാറ്റുന്നതിന് ഉണ്ടായ ബുദ്ധിമുട്ടുകളു മാണ് നിർമ്മാണത്തിന് കാലതാമസമായത്.
നഗരസഭ താല്ക്കാലിക കെട്ടിടം നിർമ്മിച്ച്25 ലേറെ
കച്ചവടക്കാരെ ഇവിടെ നിന്നും മാറ്റിയതിന് ശേഷമാണ്
പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനായത്.
പുതിയ മാർക്കറ്റ് നിർമ്മിക്കുന്ന
സ്ഥലം ഇന്ന്അളന്ന് തിട്ടപ്പെടുത്തി.
തടസമുള്ള ചില ഭാഗങ്ങൾ കൂടി ക്ലിയർ ചെയ്യാൻ
നഗരസഭയോട് ആവശ്യപ്പെട്ടു.
നിലവിലുള്ളKSEBയുടെ
പോസ്റ്റും ലൈനും
അടിയന്തിരമായി മാറ്റി സ്ഥാപിക്കാനും അവർ ആവശ്യപ്പെട്ടു.
ഇവിടെയുള്ള
കന്നുകാലി ചന്ത,
നിർമ്മാണത്തിന് തടസമാവാതെ സമിപത്തെ സ്ഥലത്തേക്ക് നീക്കുവാനും തീരുമാനിച്ചു.
ഓണത്തിന് മുൻപ് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.