14 May 2024 06:59 IST
Share News :
ധനകാര്യകമ്പനിയിൽ നിന്ന് വായ്പ തരപ്പെടുത്തിനൽകാമെന്ന് പറഞ്ഞ് യുവാവിൽനിന്ന് പണംതട്ടിയ ആളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് പുതുപ്പാടി ആലുങ്കൽ വീട്ടിൽ എ.സി. അനിലിനെയാണ് (39) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. പാറത്തോട് സ്വദേശിയായ യുവാവിന് 50,000 രൂപ ലോൺ തരപ്പെടുത്തിനൽകാമെന്ന് പറഞ്ഞ് 32,500 രൂപ തട്ടിയെടുക്കുകയായിരുന്നു. സ്വകാര്യ ധനകാര്യ കമ്പനിയുടെ ജീവനക്കാരനെന്ന വ്യാജേനയാണ് യുവാവിനെ ഇയാൾ ബന്ധപ്പെട്ടത്.
50,000 രൂപ ലോൺ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസ് മറ്റിനത്തിലുമായി പണം അടക്കണമെന്നും പറഞ്ഞ് യുവാവിൽ നിന്ന് ഇയാള് പലതവണകളിലായി 32,500 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. വായ്പ ലഭിക്കാതായതോടെ പൊലീസിൽ പരാതി നല്കുകയായിരുന്നു. മുണ്ടക്കയം പൊലീസ് കേസെടുത്ത് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ പണം ഇയാളുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുണ്ടക്കയം എസ്.എച്ച്.ഒ ത്രിദീപ് ചന്ദ്രൻ, എസ്.ഐ മനോജ് കെ.ജി, എസ്.സി.പി.ഒ ജോഷി എം. തോമസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.