Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം പാളയം ഇമാമിൻ്റെ യോഗം ശനിയാഴ്ച .............................. റമദാൻ വ്രതം മാർച്ച് ഒന്നിന് തുടങ്ങുമെന്ന് ഹിജ്റാ കമ്മിറ്റി ഇന്ത്യ

28 Feb 2025 00:16 IST

Fardis AV

Share News :


തിരുവനന്തപുരം:

ഇസ്‌ലാമിക പ്രമാണങ്ങളുടെ പിൻബലമുള്ള ചാന്ദ്രമാസ -

 ഹിജ്റ കലണ്ടർ അനുസരിച്ച് 

 റമദാൻ വ്രതം മാർച് ഒന്ന് ശനിയാഴ്ച ആരംഭിക്കുമെന്ന്

ഹിജ്റ കമ്മിറ്റി ഇന്ത്യ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ പ്രാവശ്യത്തെ റമദാൻ

 29 ദിവസം പൂർത്തിയാക്കി മാർച്ച് 29 ന് അവസാനിക്കുമെന്നും മാർച് 30 ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്വ് ർ എന്നും ഇവർ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മലബാറിലെ കടപ്പുറങ്ങളിൽ പ്രത്യേകിച്ച് കാപ്പാട് കടപ്പുറത്ത് സൂര്യാസ്തമയ ശേഷം പുതിയ ചാന്ദ്രമാസത്തിൻ്റെ പിറവി 'കണ്ടു' എന്ന പേരിൽ സ്ഥിരമായി റമദാൻ വ്രതവും പെരുന്നാളുകളും പ്രഖ്യാപിക്കുന്നതെന്താണെന്നും . എറണാകുളം ജില്ല ഉൾപെടെ തെക്കൻ കേരളത്തിൽ എന്തുകൊണ്ട് 'മാസപ്പിറവി' കാണുന്നില്ലായെന്നത് ഇന്നും ദുരൂഹമായി അവശേഷിക്കുന്നുണ്ടെന്നും ഇവർ ചോദിച്ചു.

ഒരു ചാന്ദ്രമാസത്തിൻ്റെ ഒന്നാം തിയ്യതി സൂര്യാസ്തമയ ശേഷം മാത്രമാണ് പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രക്കല കാണാനുള്ള സാധ്യത പോലും നിലനിൽക്കുന്നുള്ളൂ . തൊട്ടുമുമ്പത്തെ മാസത്തിലെ അവസാനദിനങ്ങളിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രക്കല കാണുക എന്നത് തീർത്തും അസാധ്യമാണെന്നാണ് ഇതുവരെയുള്ള അനുഭവ സാക്ഷ്യവും. പ്രപഞ്ച യാഥാർത്ഥ്യവും . അതുപോലെ സൂര്യാസ്തമയ ശേഷം കുറഞ്ഞത് 48 മിനിട്ടെങ്കിലും ചന്ദ്രൻ പടിഞ്ഞാറൻ ചക്രവാളത്തിൽ ഉണ്ടെങ്കിലേ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയൂ . ഇതിന് വിരുദ്ധമായി ചക്രവാളത്തിൽ 48 മിനിറ്റിൽ കുറഞ്ഞ സാന്നിദ്ധ്യമുള്ള ചന്ദ്രനെ 'കണ്ടു' എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഖാദിമാരും പണ്ഡിതൻമാരും നോമ്പും പെരുന്നാളുകളും പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഇത് പൊതുസമൂഹത്തിൻ്റെ ശാസ്ത്രബോധത്തെ പരിഹസിക്കലാണ് . കാപ്പാട് കടപ്പുറത്ത് സ്ഥിരമായി 'പിറവി കാണുന്നത്' ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും ഇവർ പറഞ്ഞു. 

ഈ വിഷയത്തെ കേവലം നോമ്പ് - പെരുന്നാൾ പ്രശ്നമായിട്ടല്ല ഹിജ്റ കമ്മിറ്റി കാണുന്നത്. മറിച്ച് ശാസ്ത്രീയമായ ഒരു കലണ്ടർ സംവിധാനത്തെ , കടപ്പുറം കാഴ്ചകളിലൂടെ അട്ടിമറിക്കുന്നതിനെ തിരായ ബോധവൽക്കരണമായാണ് ഹിജ്റ കമ്മിറ്റി കാണുന്നതെന്നും ഇവർ അറിയിച്ചു. 

പൊതു സമൂഹത്തെ ഇക്കാര്യത്തിൽ ബോധവല്ക്കരിക്കാൻ മാധ്യമങ്ങളുടെയും ശാസ്ത്ര സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണ അഭ്യർത്ഥിക്കുന്നു. വിശുദ്ധ ഖുർആനും പ്രവാചക മാതൃകയും നോമ്പിന്റെയും പെരുന്നാളിന്റെയും ഉൾപെടെ തിയ്യതികൾ തീരുമാനിക്കുന്നതിന് ശാസ്ത്രീയ മാർഗങ്ങളും മാനദണ്ഡങ്ങളും സ്വീകരിക്കുന്നതിന് ഒരിക്കലും എതിരല്ല. സൂര്യ ചന്ദ്രഗോളങ്ങളുടെ അനുസ്യൂതമായ ഒഴുക്കിൽ സ്വാഭാവികമായി സംഭവിക്കുന്ന കാലഗണനാ തിയ്യതികളെ സ്വന്തം വരുതിയിലാക്കാൻ ശ്രമിക്കുന്ന പണ്ഡിതൻമാരുടെയും നേതാക്കളുടെയും പരിഹാസ്യ ശ്രമങ്ങളെ പൊതു സമൂഹം തള്ളിക്കളയണമെന്നും ഇവർ പറഞ്ഞു. ഡെറാഡൂൺ ആസ്ഥാനമായിട്ടുള്ള സർക്കാരിൻ്റെ കീഴിലുള്ള നാഷണൽ ഹൈഡ്രോഗ്രാഫിക്സ് ഓഫീസ് പ്രസിദ്ധീകരിക്കുന്ന നോട്ടിക്കൽ അൽമനാക്ക് അടിസ്ഥാനമാക്കിയുള്ള ചാന്ദ്രമാസ തിയ്യതികൾ ശാസ്ത്രീയമായ തിനാൽ സർക്കാർ കലണ്ടറുകളടക്കമുള്ള പൊതു കലണ്ടറുകളിൽ ആ തിയ്യതികൾ നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഈദുൽ ഫിത്വർ ദിനത്തിൽ .( മാർച്ച് 30 ) കേരളത്തിലുടനീളം ഹിജ്റ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുമെന്നും സംഘടനാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ

ഹിജ്റ കമ്മിറ്റി ഇന്ത്യാ

ചെയർമാൻ

 അഴീക്കോട് സൈനുദ്ദീൻ മൗലവി ,

ജനറൽ സെക്രട്ടറി  

 പി എസ് ഷംസുദ്ദീൻ,

മുൻ സംസ്ഥാന പ്രസിഡണ്ട്

   എം ഇ അബ്ദുർഹ് മാൻ , തിരുവനന്തപുരം

ജില്ലാ കോ-ഓർഡിനേ8റ്റർ 

  അഡ്വ . ഷാനവാസ് ,

ജില്ലാ കൺവീനർ , 

ഡോ . ദസ്തഗീർ എന്നിവർ പങ്കെടുത്തു.

എന്നാൽ നിലാവ് കാണുന്നതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ തുടങ്ങുന്നത് സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ ജമാഅത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും ശനിയാഴ്ച വൈകീട്ട് 6.30ന് പാളയം ജുമാമസ്ജിദില്‍ യോഗം ചേരുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അറിയിച്ചു. 

അന്നേദിവസം മാസപ്പിറവി കാണുന്നവര്‍ 0471- 2475924, 9605361702, 9847142383 എന്നീ നമ്പറുകളിലാണ് അറിയിക്കേണ്ടതത്രേ.വലിയ ഖാദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച വൈകീട്ട് 6.30ന് മണക്കാട് വലിയപള്ളിയില്‍ യോഗം നടക്കുമെന്ന് കേരള ഖത്തീബ്‌സ് ആന്‍ഡ് ഖാദി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവിയും മണക്കാട് വലിയപള്ളി ജമാഅത്ത് പ്രസിഡന്റ് മോഡേണ്‍ അബ്ദുല്‍ ഖാദറും അറിയിച്ചു.

വെള്ളിയാഴ്‌ച വൈകുന്നേരം റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രിം കോടതിയും ആവശ്യപ്പെട്ടു. ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ച ശഅ്ബാൻ 29 ആണ്. നഗ്ന നേത്രങ്ങൾ കൊണ്ടോ മറ്റോ മാസപ്പിറവി ദർശിക്കുന്നവർ തൊട്ടടുത്ത കോടതിയിൽ റിപ്പോർട്ട് ചെയ്യണം. പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതിയുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതുപോലെ ഖത്തറിലെ എല്ലാ മുസ്ലീങ്ങളോടും വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ റമദാൻ മാസത്തിലെ ചന്ദ്രക്കല ദർശിക്കാൻ എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ (ഔഖാഫ്) ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.

Follow us on :

More in Related News