Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2025 21:54 IST
Share News :
വൈക്കം: വൈക്കത്ത് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായ യുവതിയടക്കം മൂന്നു പേരും തമിഴ്നാട്ടിൽ വെബ് ഡിസൈനേഴ്സായി ജോലി ചെയ്യുന്നവർ.
കർണാടക സ്വദേശികളും തമിഴ്നാട് ഇടയൻ ചാവടി യൂണിവേഴ്സൽ ഫാം ഹൗസിൽ താമസക്കാരുമായ അജയ ശരൺ വേലപ്പാ (29), ഹോസാന വിശ്വ രാജ് (30),നിർമ്മൽ സെബാസ്റ്റ്യൻ (34), എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.93 ഗ്രാം ഹാഷിഷ് ഓയിലും 1.70 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇതിൽ പിടിച്ചെടുത്ത എംഡിഎംഎ വിദേശ രാജ്യങ്ങളിൽ വൻ തുകയ്ക്ക് വിൽക്കപ്പെടുന്ന മുന്തിയ ഇനമാണെന്നാണ് പോലീസിൻ്റെ നിഗമനം. ബാംഗ്ലൂർ, മുംബൈ,കൊച്ചി തുടങ്ങിയ വൻനഗരങ്ങളിൽ പാർട്ടികളിൽ ഉപയോഗിച്ചുവരുന്നതരത്തിലുള്ള എം ഡി എം എ കേരളത്തിൽ നിന്നു അപൂർവമായി മാത്രമേ പിടികൂടിയിട്ടുള്ളുവെന്ന് പോലീസ് പറഞ്ഞു. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഹോസാന വൈക്കം ടി വി പുരത്തുള്ള പിതാവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി ബുധനാഴ്ച എത്തിയതായിരുന്നു. ഇന്നലെ ഉച്ചയോടെ വൈക്കത്തെത്തിയ ഇവർ വൈക്കം കെ എസ് ആർടിസി സ്റ്റാൻ്റിന് സമീപത്തുള്ള വസ്ത്രാലയത്തിൽ കയറി വസ്ത്രങ്ങൾ വാങ്ങിയശേഷം കർണ്ണാടക രജിസ്ട്രേഷനിലുള്ള സ്കോഡ കാറിൽ സഞ്ചരിക്കുന്നതിനിടയിൽ സംശയം തോന്നി പോലീസ് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും ഗുളിക രൂപത്തിലുള്ള എം ഡി എം എ യും ഹാഷിഷ് ഓയിലും കാറിൻ്റെ ഡിക്കിയിൽ നിന്ന് കണ്ടെടുത്തത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനായി വാങ്ങി ഇവർ കാറിൽ സൂക്ഷിച്ചതായിട്ടാണ് സൂചന. പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരികയാണ്.
Follow us on :
Tags:
More in Related News
Please select your location.