Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 10:36 IST
Share News :
ചേന്ദമംഗലം കൂട്ടക്കൊല; തെളിവെടുപ്പു നടത്തി
പറവൂർ: ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.
കൊലപാതകത്തില്‍ കുറ്റബോധമില്ലെന്നും ജിതിന്‍ മരിക്കാത്തതില്‍ നിരാശയുണ്ടെന്നും ആവര്‍ത്തിച്ച് പ്രതി ഋതു ജയന്‍. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ട് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. തെളിവെടുപ്പ് സമയത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി ഇടപഴകിയത്. ജിതിനെ ലക്ഷ്യമിട്ടാണ് കൂട്ട കൊലപാതകം നടത്തിയതെന്നാണ് മൊഴി. കുടുംബത്തെ മുഴുവന്‍ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് നേരത്തെയും പ്രതി വ്യക്തമാക്കിയിരുന്നു. അവസരം കിട്ടിയപ്പോള്‍ കൊലപാതകം ചെയ്തുവെന്നും പ്രതി കസ്റ്റഡിയില്‍ മൊഴി നല്‍കി.
രണ്ട് ദിവസം മുമ്പ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഋതു ജയന്‍ പറഞ്ഞു. ബൈക്കില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ കൊലപ്പെടുത്തിയത്.
Follow us on :
Tags:
More in Related News
Please select your location.