Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2026 12:58 IST
Share News :
കാസർക്കോട് : കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പോലിസുകാരുടെ കാലുകള്‍ മുറിച്ചു നീക്കി. സിവില്‍ പൊലിസ് ഓഫിസർമാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്. ഒരാളുടെ കാല്‍ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാല്‍പാദവുമാണ് മുറിച്ച് നീക്കിയത്.
വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണല്‍ പെർമിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാൻ നിർദേശിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ ഇതുവഴി വന്നു. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. പോലീസ് ജീപ്പിൻ്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച കാർ, പിന്നീട് പോലീസ് ജീപ്പിലിടിച്ചാണ് നിന്നത്. ഈ അപകടത്തില്‍ പോലീസുകാർ ഇരുവാഹനങ്ങള്‍ക്കും ഇടയില്‍പെട്ടു. പൊലീസുകാരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗളുരുവിലേക്ക് മാറ്റുകയായിരുന്നു.
പോലീസ് ക്ലബ്ബിലെ മുൻ ഫുട്ബോള്‍ താരം കൂടിയാണ് സൂരജ്. കാല്‍ മുറിച്ചുമാറ്റിയ സാഹചര്യത്തില്‍ ഇനി ഇവർക്ക് പോലീസ് സർവീസില്‍ തുടരാൻ സാധിച്ചേക്കില്ല. മറ്റേതെങ്കിലും വകുപ്പിലെ തസ്തികയിലേക്ക് ഇവർക്ക് മാറേണ്ടി വരും. അപകടവിവരമറിഞ്ഞ് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൃക്കരിപ്പൂർ എംഎല്‍എ സന്ദീപ് വാര്യർ എന്നിവർ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. ഇരു പൊലീസുകാർക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാൻ ഇരുവരും ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.