Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് അധ്യാപക പുനർനിയമനത്തിന് കൈക്കൂലി; കേസിലെ മുഖ്യപ്രതിയായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.

21 Jun 2025 20:55 IST

santhosh sharma.v

Share News :

കോട്ടയം: കോട്ടയം ജില്ലയിലെ മൂന്ന് എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തുന്നതിന് കൈകൂലി വാങ്ങിയ കേസിൽ മുഖ്യപ്രതിയായ

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസറും തിരുവനന്തപുരം പള്ളിക്കൽ മൂതല സ്വദേശിയുമായ സുരേഷ് ബാബുവാണ് കോട്ടയം വിജിലൻസ് പിടിയിലായത്. വിജിലൻസ് &ആൻ്റി കറപ്ഷൻ ബ്യൂറോ കോട്ടയം റേയ്ഞ്ച് സൂപ്രണ്ട് ആർ.ബിനുവിൻ്റെ നിർദ്ദേശത്തെ തുടർന്ന് വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാർ, ഇൻസ്പെക്ടർ എസ്.പ്രദീപ്, എസ് ഐ വി.എം ജയ്മോൻ, എ എസ് ഐ രജീഷ് എം.ജി, വിപിൻ ബാബു എന്നിവരടങ്ങുന്ന സംഘം സുരേഷ് ബാബുവിനെ പള്ളിക്കൽ മുതലയിലുള്ള വീട്ടിൽ നിന്നുമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകാനായി 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഇടനിലക്കാരനായ കോഴിക്കോട് വടകര സ്വദേശിയും വടകര കെ.എൽ.എൽ.പി സ്കൂളിലെ മുൻ ഹെഡ് മാസ്റ്ററുമായിരുന്ന കെ.പി. വിജയനെ ഈ മാസം 7 ന്

എറണാകുളം മറയൻഡ്രൈവിൽ വച്ച് വിജിലൻസ് പിടികൂടിയിരുന്നു. സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇടനിലക്കാരനായ വിജയൻ പരാതിക്കാരനിൽ നിന്നും 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ കേസിലെ പരാതിക്കാരനെ സുരേഷ് ബാബു തൈക്കാടുള്ള കോർട്ടേഴ്സിന് സമീപം വിളിച്ച് വരുത്തി അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തിയ ഉത്തരവിൻ്റെ പകർപ്പ് നൽകിയതിന് ശേഷം തുക ഏജന്റിനെ ഏൽപ്പിക്കുന്നതിന് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് അധ്യാപകൻ വിജിലൻസിനെ സമീപിച്ചതും ഇടനിലക്കാരനെ പണം വാങ്ങുന്നതിനിടെ കൈയ്യോടെ പിടികൂടിയതും.തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ പിടികൂടാനായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദ്യം ചെയ്ത ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.

Follow us on :

More in Related News