Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്താണ് സംഭവിച്ചതെന്നറിയാതെ അവർ മൂന്നു പേരും യത്രയായി

17 Jan 2025 22:19 IST

Anvar Kaitharam

Share News :

എന്താണ് സംഭവിച്ചതെന്നറിയാതെ അവർ മൂന്നു പേരും യത്രയായി


പറവൂർ: എന്താണ് സംഭവിച്ചതെന്നറിയാതെ അവർ മൂന്നു പേരും യത്രയായി. നിരന്തരം ശല്യക്കാരനായ അയൽവാസിക്കെതിരെ പരാതി നൽകിയ കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങി വിട പറഞ്ഞവർ ഒരു നാടിൻ്റെ നൊമ്പരമായി. അയൽ വാസിയായ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തിയ ചേന്ദമംഗലം കാട്ടി പറമ്പിൽ വേണു (65), ഭാര്യ ഉഷ (58), മകൾ വിനീഷ (32) എന്നിവർക്ക് നാട് ഒന്നാകെ കണ്ണിരണിഞ്ഞ് വിടനൽകി.

വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. തനിക്കെതിരെ പോലീസിൽ പരാതി നൽകിയത് ചോദ്യം ചെയ്യാനെത്തിയ അയൽവാസി കണിയാംപറമ്പിൽ ഋതു ജയൻ (27) ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വീട്ടിലെ നാലുപേരെയും തലക്ക് അടിക്കുകയായിരുന്നു മൂന്നുപപേരും തൽക്ഷണം തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് കൊച്ചിയിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ തുടരുകയാണ്.

പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. തിരിച്ച് വൈകീട്ട് മൂന്നരയോടെ കരിമ്പാടത്തെ സഹോദരിയുടെ വീട്ടിൽ എത്തിച്ചു. വളരെ മുമ്പു തന്നെ പരിചിതരും അല്ലാത്തവരുമായ നൂറു കണക്കിനാളുകൾ ഒരു നോക്കു അവസാനമായി കാണാൻ വീട്ടിലും പരിസര പറമ്പുകളിലുമായി തിങ്ങി കൂടിയിരുന്നു. മൃതദ്ദേഹങ്ങൾ എത്തിയതോടെ ജനത്തെ

നിയന്ത്രിക്കാൻ നന്നേ പാടുപെടേണ്ടിവന്നു. അമ്മ ഉഷയുടെയും അച്ഛൻ വേണുവിൻ്റെയും നടുക്കായിട്ടാണ് വിനീഷയെ കിടത്തിയത്. മൃതദേഹങ്ങൾക്കരികിലേക്ക് വിജിഷയുടെ മക്കളായ 11 വയസ്സുകാരി അരാധ്യയെയും, ആറ് വയസ്സുകാരി അവനിയെയും എത്തിച്ചതോടെ കുട്ടികളുടെ കരച്ചിലും, ബന്ധുക്കളുടെ അലമുറയും ചേർന്ന് വീട് സങ്കട കടലായി മാറി. കുട്ടികളെ ഉടനെ മൃതദ്ദേഹങ്ങൾക്ക് അടുത്തു നിന്നും മാറ്റിയെങ്കിലും 5 മണിക്ക് മൃതദ്ദേഹങ്ങൾ എടുക്കുന്നതിനു മുമ്പായി അന്ത്യചുബനം നൽകാനെത്തിച്ചതോടെ വീണ്ടും കൂട്ട കരച്ചിലുയർന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻ മന്ത്രി എസ് ശർമ്മ എന്നിവരടക്കം ജനപ്രതിനിധികളും നിരവധി പൊതു പ്രവർത്തകരും ആദരാജ്ഞലി അർപ്പിക്കാനെത്തി. ഒരേ സമയം മൂന്ന് മൃതദ്ദേഹങ്ങളും ദഹിപ്പിക്കാൻ കഴിക്കുന്ന

ഓച്ചംതുരുത്ത് പൊതു ശ്മശാനത്തിൽ മൂന്ന് ആബുലൻസുകളിലായി എത്തിച്ച മൃതദ്ദേഹങ്ങൾ അവിടെയാണ് സംസ്ക്കരിച്ചത്.

Follow us on :

More in Related News