Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2025 12:01 IST
Share News :
ആദിവാസിയുവാവ് പോലീസ് കസ്റ്റഡയിലിരിക്കെ കല്പറ്റ സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് പെണ്‍സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി എസ്.എസ്. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ഉന്നതിയിലെ ഗോകുലാണ് മരിച്ചത്.
പരിചയം, ഒരുമിച്ചുപോകാനുണ്ടായ സാഹചര്യം, സ്റ്റേഷനില്‍നിന്നുള്ള പോലീസുകാരുടെ പെരുമാറ്റം, വയസ്സ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചതെന്നാണ് സൂചന. കല്പറ്റ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിക്കാന്‍ തുടങ്ങി. മാര്‍ച്ച് 31-ന് രാത്രിമുതല്‍ ഏപ്രില്‍ ഒന്നിന് രാവിലെ ഗോകുല്‍ മരിച്ചതിനുശേഷംവരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
മാര്‍ച്ച് 31-നാണ് ഗോകുലിനെയും പെണ്‍സുഹൃത്തിനെയും കോഴിക്കോട് വനിതാസെല്‍ കസ്റ്റഡിയിലെടുക്കുന്നത്. രാത്രി 11-ന് കല്പറ്റ സ്റ്റേഷനിലെത്തിച്ചു. ഏപ്രില്‍ ഒന്നിന് രാവിലെയാണ് സ്റ്റേഷനിലെ ശൗചാലയത്തില്‍ ഗോകുലിനെ ധരിച്ചിരുന്ന ഷര്‍ട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഗോകുലിന്റെ വയസ്സടക്കം രേഖപ്പെടുത്തുന്നതിലും നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും പോലീസിന് വീഴ്ചപറ്റിയതായും കണ്ടെത്തി. ഇതേത്തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Follow us on :
Tags:
More in Related News
Please select your location.