Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 14:58 IST
Share News :
കുന്നത്ത്നാട് പിണർ മുണ്ട ചെമ്മഞ്ചേരി മൂല ഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്ര (36)യുടെ കൊലപാതകം പ്രതി ഉത്പാൽ ബാല (34) കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡി.ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജി ടോമി വർഗ്ഗീസ് ഉത്തരവായി.2021 ജനുവരി 31 പകൽ 3 മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.പ്രതി ഉത്പൽ ബാലയും മരണപ്പെട്ട ബിശ്യജിത് മിത്രയും പശ്ചിമ ബംഗാൾ ഗായ്ഗട്ട സ്വദേശികളാണ്.ചെമ്മഞ്ചേരി മൂല ഭാഗത്തുള്ള തൊഴിലുടമയുടെ കെട്ടിടത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.പ്രതി ഉത്പൽ ബാല മരണപ്പെട്ട ബിശ്വജിത് മിത്രയുടെ ഭാര്യയേയും വീട്ടുകാരേയും കുറിച്ച് മോശമായി പറഞത് ചോദ്യം ചെയ്തതിൽ വച്ചുള്ള വിരോധത്താൽ പ്രതി' മുറ്റത്തു കിടന്ന സിമൻ്റ് കട്ട കൊണ്ട് തലക്കും മുഖത്തും ബിശ്യജിത് മിത്രയെ ഇടിച്ച് ഗുരതര പരിക്കേൽപ്പിച്ചും കക്കൂസ് മുറിയിലേക്ക് ബലമായി തള്ളിവീഴിച്ചും വീണ്ടും സിമൻ്റ് കട്ട കൊണ്ട് ഇടിച്ചുമാണ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലുള്ള അന്യസംസ്ഥാന തൊഴിലാളികളായ സാക്ഷികളെ ദ്വിഭാഷിയുടെ സഹായത്താലാണ് കോടതിയിൽ വിചാരണ പൂർത്തിയാക്കിയത്.അമ്പലമേട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ലാൽ സി.ബേബിയാണ് പ്രതിക്കെതിരെയുള്ള കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്.പ്രതിക്കുള്ള ശിക്ഷ ഇന്ന് (6/12/24) വിധിക്കും. പ്രോസിക്യംഷനു വേണ്ടി അഡി.പബ്ലിക് പ്രോസിക്യംട്ടർ കെ.എസ്.ജ്യോതികുമാർ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.