Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 16:33 IST
Share News :
കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് തുടക്കമായി. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന മൂന്നാമത് കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് 24 മുതൽ
31 വരെ എഴുമാന്തുരുത്തില്‍ നടക്കുമെന്ന് കടുത്തുരുത്തി പഞ്ചായത്ത് അധികൃതര്‍ പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. കടുത്തുരുത്തി പഞ്ചായത്ത്, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ സൊസൈറ്റി, ഡിടിപിസി, എഴുമാന്തുരുത്ത് ടൂറിസം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ടൂറിസം ഫെസ്റ്റ് (ഗ്രാമോത്സവം) നടത്തുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിർവ്വഹിക്കും
മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഫെസ്റ്റ് നഗരിയില്‍ ദിവസവും രാവിലെ എട്ട് മുതല്‍ മത്സരങ്ങളും വൈകൂന്നേരം ആറു മുതല്‍ കലാപരിപാടികളും നടക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. ക്രിസ്തമസ് ദിനത്തില്‍ രാത്രി ഏഴിന് കരോള്‍ഗാന മത്സരം ഉണ്ടായിരിക്കും. 26, 27 തീയതികളില്‍ വൈകൂന്നേരം ആറ് മുതല്‍ ആടാം പാടാം എന്ന പേരില്‍ ഫെസ്റ്റ് കേന്ദ്രത്തിലെ വേദിയില്‍ വിവിധ നാടന്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരവും കലാകാരന്മാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പ്രായഭേദമന്യേ ആര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. 30 -ന് ഉച്ചകഴിഞ്ഞ് മൂന്നിന് രണ്ട് തുഴച്ചില്‍കാര്‍ പങ്കെടുക്കുന്ന കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പും നടക്കും. 31 -ന് പകല്‍ രണ്ടിന് അഞ്ച് പേര്‍ തുഴയുന്ന വനിതകളുടെയും 10 പേര്‍ തുഴയുന്ന പുരുഷന്മാരുടെയും വള്ളംകളി മത്സരവുമുണ്ട്. സംഗീതനിശ, കളരിപ്പയറ്റ് പ്രദര്‍ശനം, നാടന്‍പാട്ട് എന്നിവയും വിവിധ ദിവസങ്ങളിലായി രാത്രിയില്‍ അവതരിപ്പിക്കും. കൂടാതെ ഫുഡ് ഫെസ്റ്റ്, നാടന്‍വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പനയും കാര്‍ഷികമേള, ആമ്പല്‍ വസന്തം, ഉത്തരവാദിത്വ ടൂറിസം ഉത്പന്നങ്ങള്‍, കരകൗശല, കുടുംബശ്രീ ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിട്ടുണ്ട്. മുണ്ടാര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനായി രാവിലെ എട്ട് മുതല്‍ വൈകൂന്നേരം ആറുവരെ ശിക്കാര ബോട്ടിഗും പെഡല്‍ ബോട്ട് യാത്ര, കുട്ടവഞ്ചി സവാരി എന്നിവയും ഒരുക്കിയിട്ടുണ്ട്. കുതിരസവാരിയ്ക്കും സൗകര്യമുണ്ട്. എഴുമാന്തുരുത്ത് മാളേയക്കല്‍ കടവ് മുതല്‍ ആയാംകുടി പള്ളിത്താഴം വരെയുള്ള ബണ്ട് റോഡിലാണ് ഫെസ്റ്റ് നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, പഞ്ചായത്ത് സെക്രട്ടറി, മെമ്പര്‍മാരായ ശാന്തമ്മ രമേശന്‍, സി.ബി. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.