Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം നെടുമ്പനയിൽ 14 വയസുള്ള മകനെ കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയെ കോടതി വിട്ടയച്ചു.

13 Sep 2024 13:01 IST

R mohandas

Share News :

കൊല്ലം: കൊല്ലം നെടുമ്പനയിൽ 14 വയസുള്ള മകനെ കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയെ കോടതി വിട്ടയച്ചു. കുരീപ്പള്ളി സ്വദേശി ജയമോളെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിട്ടയച്ചത്. സാക്ഷികൾ കൂറുമാറിയതും തെളിവുകളുടെ അഭാവവുമാണ് ജയമോളെ വെറുതെ വിടാൻ കാരണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 2018 ജനുവരി പതിനഞ്ചിന് മകൻ ജിത്തുവിനെ അമ്മ ജയമോൾ കൊലപ്പെടുത്തിയെന്നാണ് കേസ്. 

ഷാൾ ഉപയോഗിച്ച് ജയമോൾ മകന്‍റെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്. പിന്നീട് മൃതദേഹം വീടിന് പുറത്തു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു ഭാഗികമായി കത്തിച്ചെന്നും പൊലീസ് കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായി ജയമോൾ പൊലീസിനോട് പറഞ്ഞത്. ജിത്തുവിന്‍റെ മൃതദേഹം വീടിനു പിന്നിലെ പുരയിടത്തിൽ വാഴക്കൂട്ടത്തിന് ഇടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.


Follow us on :

More in Related News