Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുളീക്കണ്ടി മടപ്പുരയിൽ പുന:പ്രതിഷ്ഠയും തിരുവപ്പന ഉത്സവവും 19 മുതൽ

15 Jan 2025 22:08 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവഴിച്ച് ചെമ്പോലയിൽ നിർമ്മിച്ച പുതിയ മടപ്പുരയുടെ പുന:പ്രതിഷ്ഠയും ഈ വർഷത്തെ തിരുവപ്പന മഹോത്സവവും ഈ മാസം 19 മുതൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 18 ന് വൈകുന്നേരം അഞ്ചിന് കലവറ നിറയ്ക്കൽ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. 


19ന് ഞായറാഴ്ച കാലത്ത് അഞ്ചിന് ഗണപതിഹോമം. രാവിലെ 8.45നും 9.45നുമിടയിൽ നടക്കുന്ന പുന:പ്രതിഷ്ഠക്ക് മയ്യിൽ മോഹനൻ മടയൻ മുഖ്യകാർമികത്വം വഹിക്കും. കാലത്ത് പത്തിന് കൊടിയേറ്റം. ഉച്ചയ്ക്ക് രണ്ടിന് മുത്തപ്പനെ മലയിറക്കൽ. വൈകുന്നേരം അഞ്ചിന് കായണ്ണ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും തിരുമുടി ഘോഷയാത്ര. വൈകുന്നേരം ആറിന് ശ്രീമുത്തപ്പൻ വെള്ളാട്ടം. 20ന് തിങ്കളാഴ്ച രാവിലെ പത്തിന് സൗജന്യ മെഡിക്കൽ ക്യാമ്പ്. വൈകുന്നേരം ആറിന് 51 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം. രാത്രി ഒമ്പതിന് കരോക്കെ ഗാനമേള. 21ന് ചൊവ്വാഴ്ച രാവിലെ പത്തിന് ജീവിതശൈലീ രോഗ പ്രതിരോധ സെമിനാർ, രാത്രി ഏഴിന് ക്ഷേത്ര വിദ്യാർഥി- വനിതാ സമിതി സംയുക്തമായി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ വർണമയൂരം. 22ന് ബുധനാഴ്ച രാത്രി ഏഴിന് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം, രാത്രി 8.30ന് അഞ്ചാമത് ക്ഷേത്ര കലാനിധി പുരസ്‌കാരം പ്രശസ്ത ചുമർ ചിത്ര കലാകാരൻ രമേശ് കോവുമ്മലിന് സമ്മാനിക്കും. രാത്രി ഒമ്പതിന് മെഗാ മ്യൂസിക്കൽ ഡാൻസ് നൈറ്റ്. 23ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രം വക ഇളനീർ കുലമുറി. രാത്രി ഏഴിന് കളരിപ്പയറ്റ്. മഹോത്സവത്തിലെ പ്രധാന ദിനമായ24ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കൽ. നാലിന് വിവിധ ദേശങ്ങളിൽ നിന്ന് ഇളനീർകുലവരവുകൾ. ആറിന് മുത്തപ്പൻ വെള്ളാട്ടം. 6.30ന് താലപ്പൊലി ദീപാരാധന. എട്ട് മണി മുതൽ ഭഗവതി, ഗുളികൻ, ഗുരു, കുട്ടിച്ചാത്തൻ തിറകൾ. 25ന് ശനിയാഴ്ച കാലത്ത് ആറിന് തിരുവപ്പന. ഉച്ചക്ക് ഒരു മണിവരെ ദർശന സൗകര്യമുണ്ടായിരിക്കും. കൊടിയേറ്റം മുതൽ തിരുവപ്പന വരെ രാവിലെയും വൈകീട്ടും വിശേഷാൽ പയംകുറ്റിയും ദീപാരാധനക്ക് ശേഷം ക്ഷേത്ര വാദ്യ സംഘത്തിന്റെ ചെണ്ടമേളവും ഉണ്ടായിരിക്കും.പത്രസമ്മേളത്തിൽ ക്ഷേത്ര പ്രസിഡൻ്റ് എം. കൃഷ്ണൻ, ട്രഷറർ പി.ശശിധരൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ വിഷ്ണു ചന്ദ്രൻ, അനുരാഗ് ലാൽഎന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News