Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിതൃ തർപ്പണത്തിന് പേരുകേട്ട പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായി പഞ്ചവടി വാ കടപ്പുറത്ത് പതിനായിരങ്ങളെത്തി..

03 Aug 2024 12:42 IST

MUKUNDAN

Share News :

ചാവക്കാട്:പിതൃ തർപ്പണത്തിന് പേരുകേട്ട പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായി പഞ്ചവടി വാ കടപ്പുറത്ത് പതിനായിരങ്ങളെത്തി.കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.പ്രത്യേകം സജ്ജമാക്കിയ യജ്ഞ ശാലയിൽ ആണ് ബലിതർപ്പണം നടന്നത്.ഒരേ സമയം ആയിരം പേർക്ക് ഒരുമിച്ചിരുന്ന് ബലിയിടാനുള്ള സൗകര്യമാണ് ഇത്തവണ ഒരുക്കിയിരുന്നത്.ബലിയിട്ട് കടലിൽ പിണ്ഡം ഒഴുക്കിയതിന് ശേഷം കുളത്തിൽ കുളിക്കാനുള്ള സൗകര്യവും,ഷവർ ബാത്ത് ഉൾപ്പടെയുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടായിരുന്നു.ജില്ലക്ക് പുറമെ നിന്ന് തലേദിവസം എത്തിയ വിശ്വാസികൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.മൂന്നിടത്ത് വിപുലമായ പാർക്കിങ് സംവിധാനവും ഉണ്ടായിരുന്നു.ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് ഉണ്ടായി.തിരക്ക് ഒഴിവാക്കി ഇവിടെയെത്തിയ ആയിരങ്ങൾക്ക്‌ സുഗമമായ രീതിയിൽ ബലിയിടാനുള്ള സംവിധാനങ്ങളാണ് കമ്മിറ്റി ഒരുക്കിയിട്ടുണ്ടായിരുന്നത്.ബലിതർപ്പണ ദിവസം പതിനായിരം പേർക്ക് സൗജന്യ പ്രഭാത ഭക്ഷണവും ഏർപ്പാടാക്കിയിരുന്നു.വസ്ത്രങ്ങളും,വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാൻ ബലിതർപ്പണ ശാലക്കടുത്ത് ചോയ്സ് ആൽത്തറ സൗജന്യമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു.പിതൃമോക്ഷ പ്രാപ്തിക്ക് വേണ്ടി നടത്തുന്ന തിലഹവനം,പിതൃ സായൂജ്യ പൂജ എന്നിവക്ക് പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടായിരുന്നു.ഗുരുവായൂർ എസിപി ടി.എസ്.സിനോജ്,ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ,അഗ്നിരക്ഷാസേനയുടെയും,കടലോര ജാഗ്രതാസമിതിയുടെയും ടോട്ടൽ കെയർ,ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ ബലിയിടാനായി കടലിൽ ഇറങ്ങുന്നവർക്ക് പ്രത്യേക സുരക്ഷയുമൊരുക്കിയിരുന്നു.പുലർച്ചെ രണ്ടിന് ആരംഭിച്ച ബലിതർപ്പണത്തിന് മേൽശാന്തി കെ.എം.സുമേഷ്,പി.ആർ.ഷൈൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.കൂടാതെ മുപ്പതോളം പരിക്രമികളും കർമ്മങ്ങൾക്കായി അണി ചേർന്നു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടി,സെക്രട്ടറി വിനയദാസ് താമരശ്ശേരി,ട്രഷറർ വിക്രമൻ താമരശ്ശേരി,ജോയിന്റ് സെക്രട്ടറി ബാലൻ കൊഴപ്പാട്ട്,മറ്റു മെമ്പർമാരായ രാജൻ മാസ്റ്റർ വേഴംപറമ്പത്ത്,വാക്കയിൽ വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.തിരക്ക് നിയന്ത്രിക്കുന്നതിനായി വലിയ ബാരിക്കേഡുകളും,നൂറിലേറെ പൊലീസുകാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടായിരുന്നു.





Follow us on :

More in Related News