04 Jun 2024 14:36 IST
Share News :
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ്: ചിത്രം ഏതാണ്ട് വ്യക്തമായതോടെ, സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി പരസ്പരം ബന്ധപ്പെട്ട് നേതാക്കൾ. ആന്ധ്രപ്രദേശിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരവു നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട്. എൻഡിഎയ്ക്ക് കഴിഞ്ഞ തവണത്തേതുപോലെ മികച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് ഇത്തവണ നിർണായകമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ചു. പ്രവചിചനം പോലുള്ള അനായാസ ജയം ഇല്ലാതയതോടെ , സർക്കാർ രൂപീകരണത്തിന് ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ഇന്ത്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി ബന്ധപെട്ടു.
ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു. എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റു കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്.
ഇന്ത്യ സഖ്യം 230 ലേറെ സീറ്റികളിൽ മുന്നേറുന്ന സാഹചര്യത്തിൽ കേവല ഭൂരിപക്ഷമില്ലാത്ത ബി ജെ പിയെ മാറ്റി നിർത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ മുന്നണിയും,
ബി ജെ പിയും സർക്കാർ രൂപീകരിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. എൻ ഡി എ ക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും, ബി ജെ പിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സഖ്യകക്ഷികൾ കൂടെ നിൽക്കാനുള്ള സാഹചര്യത്തിൽ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.
ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, വൈഎസ്ആർ കോൺഗ്രസിനെക്കൂടി കൂടെക്കൂട്ടാനാണ് ഇന്ത്യ മുന്നണി ശ്രമിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാൽ ഇന്ത്യ മുന്നണിക്ക് 30ലധികം സീറ്റ് അധികം ലഭിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഉൾപ്പെടെ മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനമെങ്കിലും നൽകി അദ്ദേഹത്തെ കൂടെക്കൂട്ടാനാണ് ശ്രമം.
ഇപ്പോഴത്തെ ലീഡ് നില വച്ച് 240 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 100 സീറ്റുകളിൽ ലീഡുമായി മുന്നേറുന്ന കോൺഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്. 35 സീറ്റുകളിൽ മുന്നേറ്റം നടത്തുന്ന സമാജ്‌വാദി പാർട്ടിയാണ് മൂന്നാമത്തെ വലിയ പാർട്ടി. തൃണമൂൽ കോൺഗ്രസ് (31), ഡിഎംകെ (21), ടിഡിപി (16), ജെഡിയു (14), ശിവസേന – ഉദ്ധവ് താക്കറെ – (11), എൻസിപി – ശരദ് പവാർ (6) എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ പ്രകടനം.
Follow us on :
Tags:
More in Related News
Please select your location.