Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനും,സഹോദരമാർക്കും ക്രൂര മർദ്ദനം

25 Jan 2025 13:51 IST

MUKUNDAN

Share News :

ചാവക്കാട്:മന്ദലാംകുന്ന് ബീച്ചിലെ കഞ്ചാവ്,ഹാൻസ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനെയും സഹോദരന്മാരെയും മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു.മന്ദലാംകുന്ന് സ്വദേശികളായ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും,എസ്.ടി.യു മത്സ്യ ത്തൊഴിലാളി ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറിയുമായ പടിഞ്ഞാറയിൽ നസീർ(49),സഹോദരൻ ഷാഹുൽ ഹമീദ്(41),ബന്ധുക്കളായ പടിഞ്ഞാറയിൽ ഷഹീർ(39),കോട്ടപ്പുറത്ത് ബാദുഷ(46) എന്നിവർക്കാണ് ക്രൂര മർദ്ദനത്തിൽ പരിക്കേറ്റത്.പരിക്കേറ്റവരെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിച്ചു.മന്ദലാംകുന്ന് സ്വദേശികളായ തേച്ചൻപുരക്കൽ ഷാജഹാൻ,സഹോദരൻ ഷംനാദ്,ബന്ധു ആലുങ്ങൽ ഹംസക്കുട്ടി എന്നിവരാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.നസീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വെച്ച് കഞ്ചാവ് കച്ചവടം നടത്താറുള്ള ഷാജഹാനെ വിലക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നസീറും,ഷാജഹാനും വാക്കേറ്റത്തിലേർപ്പെട്ടിരുന്നു.അതിനെ തുടർന്നാണ് ഷാജഹാൻ ബന്ധുക്കളുമായി ചേർന്നുവന്ന്,മന്ദലാംകുന്ന് ബീച്ചിൽ യോഗം കഴിഞ്ഞു നിന്നിരുന്ന നസീറിനെയും സഹോദരന്മാരെയും ആക്രമിച്ചത്.നസീറിനെ അക്രമിക്കുന്നത് അറിഞ് ബീച്ചിന് സമീപത്തെ തങ്ങളുടെ വീടുകളിൽ നിന്ന് ഓടിയെത്തിയ സഹോദരന്മാരെയും ആക്രമിക്കുകയായിരുന്നുവെന്നും ഷാജഹാൻ വർഷങ്ങളായി ലഹരി വസ്തുക്കൾ കച്ചവടം നടത്തുന്നയാളാണെന്നും ഷാജഹാന്റെ പേരിൽ വടക്കേക്കാട് പോലീസിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടെന്നും പരിക്കേറ്റവർ പറഞ്ഞു.മർദ്ദനത്തെ തുടർന്ന് ആരോഗ്യനിലയിൽ ഉണ്ടായ ബുദ്ധിമുട്ടിനെ തുടർന്ന് നസീറിനെ പിന്നീട് തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.



Follow us on :

More in Related News