Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2025 12:42 IST
Share News :
കൊണ്ടോട്ടി : രണ്ടു ദിവസം മുൻപ് നഗരസഭ അവതരിപ്പിച്ച ബജറ്റ് പതിവ് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നതെന്ന് പ്രതിപക്ഷം. കഴിഞ്ഞ നാലു വർഷവും തുടരുന്ന പ്രഖ്യാപന പെരുമഴ തന്നെ ഇത്തവണയും. നഗര സൗന്ദര്യവൽക്കരണത്തിന് 10 കോടി അനുവദിച്ചത് കണ്ടു. മുൻപും ഇതിന് വേണ്ടി പണം നീക്കിവെച്ചെങ്കിലും ഇന്നേ വരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാക്കൾ ആരോപിക്കുന്നു.
സംസ്ഥാന ജല അതോറിറ്റി 108 കോടി രൂപ അനുവദിച്ചിട്ട് വർഷങ്ങളായി. അത് ഉപയോഗപ്പെടുത്തി സാധാരണക്കാർക്ക് കുടിവെള്ളം എത്തിക്കാനുള്ള നടപടിയും ബജറ്റിൽ ഇല്ല. വനിതാ ഹോസ്റ്റലുകൾ തുറന്നുകൊടുക്കാനോ ചെമ്മലപ്പറമ്പിലെ വൃദ്ധസദനം തുറന്നു കൊടുക്കാനോ ഉള്ള നിർദേശവും ബജറ്റിൽ ഇല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. മുൻ ബജറ്റിൽ പ്രഖ്യാപിച്ച കൊണ്ടോട്ടി പൂമ്പാറ്റ നഗരം ഇത്തവണ ചെരുപ്പടിയിലേക്ക് മാറി. കൊളത്തൂർ എയർപോർട്ട് റോഡ് നവീകരണം പൂർത്തിയാക്കിയിട്ടില്ല. നഗരസഭയ്ക്ക് തനതായ വരുമാനം കണ്ടെത്താനുള്ള നിർദേശങ്ങളൊന്നും ഇത്തവണയും ഇടം പിടിച്ചിട്ടില്ല. മത്സ്യ മാർക്കറ്റിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും
കണ്ടെത്താനുള്ള വരുമാനത്തിന്റെ നാലിലൊന്ന് പോലും പിരിച്ചെടുക്കാനുള്ള നടപടിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.