Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2026 07:07 IST
Share News :
ഗുരുവായൂർ : പ്രതീക്ഷകളുടെ കണിക്കാലമൊരുക്കി മലയാളിക്ക് ഇന്ന് വിഷു. ഐശ്വര്യത്തിന്റെ കാഴ്ചയൊരുക്കി കൊന്നപ്പൂക്കൾ വിടർന്നുനിൽക്കുന്ന മേടപ്പുലരിയിൽ മലയാളികൾ സമൃദ്ധിയുടെ കണികണ്ടുണർന്നു. നാടും നഗരവും വിഷു ആഘോഷത്തിലാണ്. അമ്പലങ്ങളില്‍ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങളാണ് എത്തിയത്. കണി ദർശനത്തിന് ശേഷം മേൽശാന്തി വിഷുക്കൈനീട്ടം നൽകും.
ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂർ ക്ഷേത്രത്തില്‍ എത്തും. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. പുലർച്ചെ 2.55 മുതല്‍ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉള്‍പ്പെടെ പതിവ് പൂജകളും ദർശനവും.
പൊതുവരിയില്‍ കാത്തിരിക്കുന്ന ഭക്തർക്കാണ് ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ , പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കണ്‍ മുഖേനെ പരിമിതപ്പെടുത്തും.
പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതല്‍ ദർശനത്തിനായുള്ള ടോക്കണ്‍ നല്‍കും. ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാല്‍ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും.
അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ വിഷു ദിവസം പുലർച്ചെ മുതല്‍ തന്നെ കിഴക്കേ നടയിലൂടെ ഭക്തരുടെ സഞ്ചാരം ക്രമീകരിച്ചു. ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് ദർശനം തേടുന്നവർക്ക് വണ്‍വേ സമ്പ്രദായം ഏർപ്പെടുത്തി. തിരക്ക് കുറയുന്നതിണ് അനുസരിച്ച് നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതല്‍ പോലീസും രംഗത്തുണ്ട്.
Follow us on :
Tags:
More in Related News
Please select your location.