Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രാമപ്രദേശങ്ങളിലെ സാഹിത്യ പ്രവർത്തനം എഴുത്തിലൂടെ മുന്നേറുന്നത് മാതൃക പ്രവർത്തനമാണ് - ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള'

25 Oct 2024 22:07 IST

UNNICHEKKU .M

Share News :


മുക്കം: മനോഹരമായ ഗ്രാമപ്രദേശങ്ങളിൽ സാഹിത്യ പ്രവർത്തനം എഴുത്തിലൂടെ മുന്നേറുന്നത് മികച്ച മാതൃകയാണെന്ന് ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. കോഴിക്കോട് മുക്കത്ത് പെണ്ണെഴുത്തുകാർക്ക് കാരശ്ശേരി ബാങ്കിൻ്റെ ആദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ആശയപരമായി എനിക്ക് ഇപ്പോൾ രാഷ്ട്രിയമില്ല. കാരശ്ശേരി ബാങ്ക് ചെയർമാൻ അബ്ദുറഹിമാൻ കോൺഗ്രസ്സിൻ്റെ നേതാവാണ്. ഞാൻ ബി.ജെ പി യുടെ രണ്ട് തവണ പ്രസിഡണ്ടായി സജീവരാഷ്ടീയത്തിലുണ്ടായിരുന്നു. ഇപ്പോൾ നിർവ്വാഹമില്ലാത്തതിനാൽ രാഷ്ട്രീയം കോൾഡ് സ്റ്റോറിൽ വെച്ചിരിക്കയാണ്. 204 പുസ്തകങ്ങൾ രചിച്ച ഗവർണ്ണർ പറഞ്ഞു. ഗോവ സംസ്ഥാന ഗർണ്ണർ പദവി കിട്ടിയത് വലിയ ഭാഗ്യമാണ്. പതിനേഴ് ലക്ഷം ജനസംഖ്യയാണ് ഗോവയിലുള്ളത്. ബജറ്റിൽ പണം ഇഷ്ടം പോലെയുള്ള സംസ്ഥാനമാണ്. ഇതു പോലയുള്ള സംസ്ഥാനം ഇന്ത്യയിലില്ല.  ഇക്കാരണത്താൽ രണ്ട് കൊല്ല മുമ്പ് ഗോവ മുഖ്യമന്ത്രി രാജ്യ ഭവൻ പബ്ലിക്കേഷൻ എന്ന് പറഞ്ഞ് അൻപത് ലക്ഷം രൂപ ബജറ്റിലൂടെ അനുവദിച്ചു. എനിക്ക് വേ ണ്ടിയായിരുന്നു. ഞാൻ എഴുതിയ പുസ്തകങ്ങൾ വിൽക്കേണ്ട ആവശ്യമില്ല. രാജ്യ ഭവൻ പുസ്തകം പ്രിൻ്റ് ചെയ്ത് സൗജന്യമായി കൊടുക്കുകയാണ്. നൂറാമത്തെ പുസ്തക രചന പൂർത്തിയായപ്പോൾ കേരളത്തിലെ എം.പി രാഘവൻ എം പി യുടെ നേതൃത്വത്തിൽ ആഘോഷമാക്കാൻ മുന്നോട്ടു വന്നു. നിശ്ചയ പ്രകാരം കോൺഗ്രസ്സ് നേതാവ്. എൻകെ. അബ്ദുറഹിമാൻ വക്കിൽ ഇടപ്പെട്ടതും, ഉപരാഷ്ടപതി വെങ്കിട നായിഡു o , പാണക്കാട് തങ്ങൾ , കെ.ടി ജലീൽ അടക്കം പങ്കെടുത്ത ചടങ്ങ് അവിസ്മരണിയമായ ആഘോഷനിമിഷമായത് ചൂണ്ടി കാട്ടി . ഇന്ന് ഇത് ചിന്തിക്കാൻ പോലും കഴിയുന്നില്ല ഗവർണ്ണർ പറഞ്ഞു.. സ്ത്രി എഴുത്തുകാർ ഒരു ഗ്രാമത്തിന് നല്ല തുടക്കമാണ്.'ആരും കരുതുന്നത് പോലെയല്ല നമ്മുടെ സമൂഹം മുന്നോട്ട് പോകുന്നത്. എഴുത്തും വായനയും മരിച്ചുവെന്ന് പറയുന്നവരോട് എഴുത്തും വായനയും വർദ്ധിച്ചിരിക്കയാണ് എന്ന് പറയണം. അതിൻ്റെ ശീലത്തിൽ വിത്യാസമുണ്ട്. പഴ കാല രീതിയിലല്ല വായന നടക്കുന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ പോലും വായിക്കാം വായനയുടെ രൂപങ്ങൾ വർദ്ധിച്ചത്.   വർത്തമാനപത്രങ്ങൾ വായിക്കുന്ന തലമുറപോയി എന്ന് പലരും പറയുന്നു. പക്ഷെ തിരിച്ച് വരികയാണ്. അമേരിക്കയിലെ ജനങ്ങൾ കമ്പോള നിലവാരവും, സിനിമയും അറിയാൻ മാത്രം പത്രം ഉപയോഗിച്ചിരുന്നത്' മാറിയിരിക്കയാണ് വായന വീണ്ടും തിരിച്ച് വരുന്ന പാതയിലാണ്. മാറി നിൽക്കാൻ സാധിക്കില്ല. പ്രസാധകരോട് ചോദിച്ചാൽ ലാഭവും വിൽപ്പനയും മുന്നോട്ട് പോകുന്നുണ്ട്. ഇന്ത്യ ഒട്ടാകെയുള്ള സ്ഥിതിയാണിത്. നമ്മുടെ പ്രദേശത്തിൻ്റെ സവിശേഷതകളും എഴുതുമ്പോൾ പ്രത്യേകതയുണ്ട്. കേരളത്തിൻ്റെ എഴുത്തിൻ്റെ മേഖലയിൽ ആകർഷകത അളുകൾ ഇഷ്ടപ്പെടുന്നു. എഴുത്തുകാരായ ഒ.അബ്ദുല്ലയും, എം.എൻ കാരശ്ശേരിയും ഒ. അബ്ദുറഹിമാൻ്റെയും എഴുത്തുകൾ അദ്ദേഹം ചൂണ്ടി കാട്ടി. മാധ്യമം പത്രത്തിൻ്റെ ശൈലിക്ക് വലിയ പ്രാധാന്യം കേരളത്തിന് കിട്ടിയത്. എല്ലാ വിവരങ്ങളും അകത്തളങ്ങളിൽ എത്തിപ്പെടുന്ന കാലഘട്ടത്തിലാണ് വീട്ടമ്മമാരുള്ളത്. ഗ്രാമത്തിൻ്റെ പശ്ചാതലത്തിൽ എഴുതാനുള്ള പ്രവണത വളർന്നു വരുന്നു. ഗവർണ്ണർ പറഞ്ഞു. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരൻഡോ എം എൻ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരികളായ ആമിന പാറക്കൽ, അൻജു നായർകുഴി, ജംഷീറകൂടരഞ്ഞി, കെ. മറിയം, എം എ റുഖിയ്യ, ലൈല മുസ്തഫ എന്നിവർ ഉപഹാരം നൽകി ആദരിച്ചു. കാഞ്ചനമാല , അരുണഅനിൽകുമാർ, എ എം ജമീല ടീച്ചർ എന്നിവർ സംസാരിച്ചു. കഥാകാരികൾക്കായി അഞ ജു നായർകുഴി മറുപടി പ്രസംഗം നടത്തി. എ.പി. മുരളീധരൻ സ്വാഗതവും, എം ധനീഷ് നന്ദിയും പറഞ്ഞു. 

Follow us on :

More in Related News