Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 17:03 IST
Share News :
കൊണ്ടോട്ടി : 2025 - 26 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന നഗരസഭയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഷ്റഫ് മടാൻ അധ്യക്ഷം വഹിച്ചു.
2024- 25 വാർഷിക പദ്ധതി ഫെബ്രുവരി അവസാനത്തോടുകൂടി പൂർത്തീകരിക്കുന്നതിനും നൂറ് ശതമാനം പദ്ധതി വിഹിതം ചിലവഴിക്കുന്നതിനും ആവശ്യമായ നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു.
അടുത്ത വർഷത്തേക്ക് വകയിരുത്തേണ്ട ഫണ്ടുകളുടെ കൃത്യമായ കണക്ക് നഗരസഭകൾക്ക് ലഭ്യമായിട്ടില്ലെങ്കിലും കഴിഞ്ഞ വർഷത്തെ ഫണ്ട് തുക കണക്കാക്കി പദ്ധതി രൂപീകരിക്കുന്നതിനാണ് സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് പത്തുകോടിയോളം രൂപയുടെ വാർഷിക പദ്ധതിയാണ് നഗരസഭ ആസൂത്രണം ചെയ്യുന്നത്.
കഴിഞ്ഞ നാലുവർഷങ്ങളിൽ തുടങ്ങിവെച്ച സമ്പൂർണ്ണ ഭവന പദ്ധതി, അമൃത് ശുദ്ധജല വിതരണ പദ്ധതി, നഗര സൗന്ദര്യവൽക്കരണം, നഗരസഭ റോഡുകളുടെ പുനരുദ്ധാരണം, സ്മാർട്ട് അംഗനവാടികൾ, എം സി എഫ് തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണത്തിനാണ് മുൻഗണന നൽകുന്നതെന്ന് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി മിനിമോൾ വ്യക്തമാക്കി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. മുഹിയുദ്ദീൻ അലി പദ്ധതി വിശദീകരിച്ചു.
നഗരസഭകളിൽ മതിയായ ഉദ്യോഗസ്ഥരില്ലാത്തതും അടിക്കടി വരുന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകളും ഈ വർഷത്തെ പദ്ധതി പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. സർക്കാരിൻ്റെ അംഗീകാരത്തോടെയുള്ള താൽക്കാലിക നിയമനങ്ങളിലൂടെ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് നഗരസഭ പ്രശ്നം പരിഹരിച്ച് വരുന്നത്.
പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷരായ കെ പി ഫിറോസ്, സി.ടി ഫാത്തിമത്ത് സുഹ്റാബി, റംല കൊടവണ്ടി, കൗൺസിലർ ശിഹാബ് കോട്ട എന്നിവർ സംസാരിച്ചു. വിവിധ വാർഡുകളിലെ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കൗൺസിലർമാർ,
ഉദ്യോഗസ്ഥർ, അംഗനവാടി - ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.