Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 17:14 IST
Share News :
മലപ്പുറം : പ്ലസ് ടു പരീക്ഷയ്ക്കിടെ ഇൻവിജിലേറ്റർ അകാരണമായി ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവത്തില്‍ വിദ്യാർത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാൻ അനുമതി നല്‍കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥിനിക്ക് സേ പരീക്ഷയായി എഴുതാമെന്നും ഇത് ആദ്യ പരീക്ഷയായി കണക്കാക്കാമെന്നും റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ പി എം അനില്‍ പറഞ്ഞു. വിദ്യാർത്ഥിനിയെ കാണാനെത്തിയതായിരുന്നു റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ. കുട്ടിക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ അത് പരിഹരിക്കാനാണ് വീട്ടിലെത്തിയതെന്നും പി എം അനില്‍ പറഞ്ഞു. കുട്ടിയോടും അമ്മയോടും സംസാരിച്ചു. സേ പരീക്ഷയോടൊപ്പം പരീക്ഷ എഴുതാം. കൂടുതല്‍ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം കെ എം എച്ച് എസ് എസ് കുറ്റൂര്‍ സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനി അനാമികയുടെ ഉത്തരപേപ്പറാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ഇന്‍വിജിലേറ്റര്‍ വാങ്ങിവെച്ചത്. മറ്റ് വിദ്യാര്‍ഥിനിക്ക് ഉത്തരം പറഞ്ഞുകൊടുത്തെന്ന് ധരിച്ചായിരുന്നു നടപടി. എന്നാല്‍ അനാമികയുടെ ഭാഗത്ത് തെറ്റില്ലെന്ന് അധികാരികള്‍ക്ക് ബോധ്യമായതോടെ ഇന്‍വിജിലേറ്റര്‍ ഹബീബ് റഹ്മാനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്‍വിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തിയിരുന്നത്. വിദ്യാര്‍ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഭാവിയെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.