Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 21:50 IST
Share News :
കൊണ്ടോട്ടി: വൈദ്യര്‍ മഹോത്സവം 2025 ന്റെ ആറാം ദിവസത്തില്‍ അരങ്ങേറിയ കൊണ്ടോട്ടി തൗദാരം ആവേശകരമായി. പിന്നിട്ടുപോന്ന കാലത്തിന്റെ വാക്കുകളെയും പ്രയോഗങ്ങളെയും തൗദാരത്തില്‍ പങ്കെടുത്തവര്‍ പുനരാവിഷ്‌കരിച്ചു. ടി.കെ. ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. കവരത്തിയില്‍ നിന്നുള്ള സിവില്‍ ജഡ്ജ് ചെറിയ കോയ മുഖ്യാതിഥിയായി. പ്രമോദ് ഇരുമ്പുഴി മലബാര്‍ കലാപകാലത്തെ ഗൂഢ ഭാഷയായ ''മൈഗുരുഡി''ന്റെ ആവിഷ്‌കാരം നടത്തി. വ്‌ളോഗര്‍ ജുനൈസ് പാണാളി മലപ്പുറം നാട്ടുഭാഷാ പദങ്ങള്‍ അവതരിപ്പിച്ചു.
ഡോ. ഹുസൈന്‍ രണ്ടത്താണി, പി. അബ്ദുറഹിമാന്‍, രാഘവന്‍ മാടമ്പത്ത്, ഒ.പി. മുസ്തഫ, വി. നിഷാദ് മാസ്റ്റര്‍, മുസ്തഫ മുണ്ടപ്പലം, പി.എല്‍. ശ്രീധരന്‍, ചേക്കു കരിപ്പൂര്‍, അഷ്‌റഫ് ഒളവട്ടൂര്‍, ഹിന്ദ് കൊണ്ടോട്ടി, റംല ടീച്ചര്‍, ഫൈസല്‍ ഒളവട്ടൂര്‍, അബ്ദുല്‍ റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ കൊണ്ടോട്ടി തൗദാരത്തില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് അരങ്ങേറിയ ഭിന്നശേഷി കലോല്‍സവം മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി നഗരസഭ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾ തകർത്താടിയ കലോത്സവത്തിന് സാലി കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, കൗണ്‍സിലര്‍ ഷാഹിദ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകുന്നേരം തക്കിയന്‍സ് അവതരിപ്പിച്ച ഖവാലിക്ക് ശേഷം മാപ്പിളപ്പാട്ടിന്റെ സംഗീത വഴികള്‍ എന്ന പേരില്‍ ഗായകന്‍ ഫിറോസ് ബാബു അവതരിപ്പിച്ച പാട്ടും പറച്ചിലും പരിപാടിയോടെ ആറാം ദിവസത്തെ പരിപാടികള്‍ സമാപിച്ചു.
വൈദ്യര്‍ മഹോത്സവത്തിൽ ഏഴാം ദിവസമായ ശനിയാഴ്ച സാക്ഷരതാ മിഷന്‍ കലാമേള, മാപ്പിള കലാ ക്വിസ് റിയാലിറ്റി ഷോ, നാടന്‍ കലാ മാപ്പിള കലാ ഉത്സവം എന്നിവ അരങ്ങേറും.
ഫോട്ടോ: വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കൊണ്ടോട്ടി തൗദാരം പരിപാടി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.