Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈ വിജയം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് സിവില്‍സര്‍വ്വീസ് റാങ്ക് ജേതാവ് സോനെറ്റ് ജോസ്.

24 Apr 2025 22:26 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഈ വിജയം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് സിവില്‍സര്‍വ്വീസ് റാങ്ക് ജേതാവ് സോനെറ്റ് ജോസ്.


നൗഷാദ് വെംബ്ലി



മുണ്ടക്കയം: ഈവിജയം കുടുംബത്തിനായി മാറ്റിവയ്ക്കുന്നുവെന്ന് സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ 54-ാം സ്ഥാനം നേടിയ മുണ്ടക്കയം സ്വദേശി സോനെറ്റ് ജോസ് മാധ്യമത്തോടു പറഞ്ഞു.ചെറുപ്പംമുതലുളള ആഗ്രഹം യാഥാര്‍ത്ഥ്യമായതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ദൈവത്തിനും നന്ദിപറയുന്നു. മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കക്കുന്നേല്‍ ജോസ് -മേരിക്കുട്ടി ദമ്പതികളുടെ മകളായ സോനെറ്റ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 54-ാം റാങ്കു നേടി മലയോരമേഖലയ്ക്ക് അഭിനമാനമായിരിക്കുന്നത്.ചെറുപ്പം മുതല്‍ കൂട്ടുകാരും വീട്ടുകാരും എല്ലാവരും ചോദിക്കും വലുതാവുമ്പോള്‍ വലിയ കലക്ടറാവുമോയെന്നു, അന്നത്തെ അവരുടെ ചോദ്യങ്ങള്‍ പലപ്പോഴും മനസ്സില്‍ തട്ടിയിരുന്നു അത് മനസ്സില്‍ മോഹമായി വളര്‍ന്നു.സിവില്‍ സര്‍വ്വീസില്‍ 54-ാംറാങ്ക് അപ്രതീക്ഷിതമല്ല.ഈ വിജയം തന്റെ കഴിവുമാത്രമല്ല അതിനായി തനിക്കും തന്റെ ആഗ്രഹങ്ങള്‍ക്കുമൊപ്പം നിന്ന രക്ഷിതാക്കള്‍ തന്റെ ആഗ്രഹമനുസരിച്ചു പ്രോത്സാഹനം നല്‍കിയ അധ്യാപകര്‍ ഇവരെ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.കര്‍ഷകനായ ജോസും വീട്ടമ്മയായ മേരിക്കുട്ടിയും തങ്ങളുടെ മകളുടെ വിജയത്തില്‍ പൂര്‍ണ്ണസന്തോഷത്തിലാണ്. മകളുടെ രാപകലില്ലാത്ത കഠിനാധ്വാനമാണ് ആഗ്രഹം യാഥാര്‍ത്ഥ്യമാക്കിയതിനു പിന്നിലുളളതെന്നു മാതാപിതാക്കള്‍ പറഞ്ഞു.


            പത്താം ക്ലാസ് വരെ പഠിച്ചത് മുണ്ടക്കയംസെന്റ് ആന്റണീസ് ഹൈസ്‌കൂളിലും പ്ലസ്ടു വിദ്യാഭ്യാസം എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ്. തിരുവനന്തപുരം ഫോര്‍ച്ചൂണ്‍ സിവില്‍സര്‍വ്വീസ് അക്കാദമിയിലാണ് സിവില്‍ സര്‍വ്വീസ് പരിശീലനം നേടിയത്. സിവില്‍ സര്‍വ്വീസ് മോഹവുമായി ആദ്യം വണ്ടി കയറിയത് ഡല്‍ഹിയിലേക്കായിരുന്നു. അവിടെയെത്തി പഠനം ആരംഭിച്ചതോടെ കോവിഡ മഹാമാരിയില്‍ തട്ടി പഠനം മുടങ്ങി. മാനസ്സീകമായ സങ്കടമുണ്ടായിരുന്നെങ്കിലും ഉറച്ച മനസ്സോടെ നാട്ടിലെത്തിയെങ്കിലും പിന്നീട് തിരുവനന്തപുരത്ത് അക്കാഡമിയില്‍ചേര്‍ന്നു.ആദ്യ തവണ കൂടികാഴ്ചവരെയെത്തിയെങ്കിലും മോഹം പൂര്‍ത്തിയാക്കാനായില്ല. പതറാതെ വീണ്ടും കടുത്ത ശ്രമം നടത്തി.അതാണിപ്പോള്‍ 54-ാംറാങ്കിലെത്തിച്ചെതെന്നു പറയുമ്പോള്‍ സോനെറ്റിന്റെ കണ്ണില്‍ ആനന്ദാശ്രു പൊടിഞ്ഞു.


      മലയോരമേഖലയ്ക്കു ലഭിച്ച മികച്ച അംഗീകരം നാട് അഭിമാനത്തോടെയാണ് സ്വീകരിച്ചത്.പഠനത്തില്‍ മുന്‍ നിരയിലായിരുന്ന സോനെറ്റിന്റെ നേട്ടം നാടിന്റെ നേട്ടമാണന്നു അയവാസികള്‍ പറഞ്ഞു.സോനെറ്റിനെ വിജയത്തില്‍ ആഹ്ലാദം പങ്കിടാന്‍ നിരവധി പേരാണ് ഈറ്റക്കക്കുന്നേല്‍ വീട്ടില്‍ എത്തിയത്. മധുരം നൽകിയാണ് രക്ഷിതാക്കൾ മകളെ സ്വീകരിച്ചത്.



Follow us on :

More in Related News