Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം തോട്ടകത്തെ ബാർ ഹോട്ടലിലെ ആക്രമണം; ഒളിവില്‍ കഴിഞ്ഞിരുന്ന നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയടക്കം രണ്ടുപേർ പിടിയിൽ.

08 Aug 2024 20:59 IST

santhosh sharma.v

Share News :

വൈക്കം : ബാർ ഹോട്ടലിലെ ചില്ല് തകർത്ത് ജീവനക്കാരനെ ആക്രമിക്കുകയും മദ്യം കവർന്നെടുക്കുകയും ചെയ്ത കേസിൽ

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയടക്കം രണ്ടുപേരെ കൂടി പോലീസ് പിടികൂടി. തലയാഴം ഓണശ്ശേരിൽ വീട്ടിൽ ലങ്കോ എന്ന് വിളിക്കുന്ന അഖിൽ (32), ചെമ്മനത്തുകര ചേരുംചുവട് തുണ്ടപ്പറമ്പിൽ വീട്ടിൽ ജംബോ എന്ന് വിളിക്കുന്ന ആഷിക് ഷാജി (20) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞമാസം 10 ന് രാത്രി തോട്ടകത്തെ ബാർ ഹോട്ടലിലെത്തി ജീവനക്കാരനോട് ബാർ തുറക്കുവാൻ ആവശ്യപ്പെടുകയും, കച്ചവട സമയം കഴിഞ്ഞെന്ന് പറഞ്ഞ ജീവനക്കാരനെ ചീത്ത വിളിച്ച് ഡോറിന്റെ ചില്ല് തകർത്ത ശേഷം വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് ജീവനക്കാരനെ ആക്രമിക്കുകയും ബിയർ കുപ്പികൾ കവർച്ച ചെയ്ത ശേഷം കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അക്രമ സംഘത്തിൽ ഉണ്ടായിരുന്ന ഹരീഷ്, കൃഷ്‌ണേന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ശക്തമായ തിരച്ചിലിനൊടുവില്‍ ഇന്നലെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു. അഖിൽ വൈക്കം, പാലാ, പിറവം, ചേർത്തല, പറവൂർ, എറണാകുളം നോർത്ത് എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വൈക്കം സ്റ്റേഷൻ എസ്.ഐ മാരായ എം. ജയകൃഷ്ണൻ, എം.എൽ വിജയപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News