Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2025 20:29 IST
Share News :
വൈക്കം: വൈക്കത്തെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനായ
വൈദികനെ ഹണി ട്രാപ്പിൽപെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി പിടിയിൽ.
ഇടുക്കി അടിവാരം പി.ഡി കൃഷ്ണജിത് (27)ആണ് വൈക്കം പോലീസിന്റെ പിടിയിലായത്. കേസിൽ ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. 2023 ഏപ്രിൽ മുതലാണ് തട്ടിപ്പ് അരങ്ങേറിയത്. വൈക്കത്ത് സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനായ വൈദികനെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. സ്ഥാപനത്തിലെ അധ്യാപക പരസ്യം കണ്ട് അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പ്രതികൾ പലപ്പോഴായി വൈദികന്റെ കയ്യിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. കൂടുതൽ പണം ആവശ്യപ്പെട്ട് യുവതിയും സുഹൃത്ത് സാരഥിയും മാസങ്ങൾക്ക് മുമ്പ് വൈക്കത്ത് എത്തിയതോടെ വൈദികൻ പോലീസിൽ പരാതി നൽകുകയും അവരെ കയ്യോടെ പിടികൂടുകയുമായിരുന്നു. ഇതിനിടെയാണ് രണ്ടാം പ്രതി ഒളിവിൽ പോയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.