Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 09:18 IST
Share News :
തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ദേശീയ കലോത്സവം സിബാഖ് വേദിയില്‍ ഇന്നലെ കാവ്യ വിരുന്നൊരുക്കി മത്സരാര്‍ഥികള്‍. ഉര്‍ദു, അറബി ഭാഷകളിലെ കവിതാലാപന മത്സരങ്ങളായ ബൈത്ത് ബാസി, മുഷാഅറ എന്നിവ കലോത്സവ നഗരിയുടെ ശ്രദ്ധയാകര്‍ഷിച്ചു.
ദാറുല്‍ഹുദാ സംവിധാനത്തിലെ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ബൈത്ത് ബാസി മത്സരത്തില്‍, ഉര്‍ദു അന്താക്ഷരി , നിമിഷ കവിത നിര്‍മ്മാണം എന്നിവ ഉള്‍പ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുളള പ്രശസ്ത ഉറുദു കവി അബൂബക്കര്‍ റഹ്ബര്‍ വിധിനിര്‍ണയത്തിന് നേതൃത്വം നല്‍കി.
രാത്രി നടന്ന അറബിക് മുഷാഅറ മത്സരത്തില്‍ ഇരുപത്തിയഞ്ചിലധികം ടീമുകള്‍ മാറ്റുരച്ചു. മണിക്കൂറുകളോളം നീണ്ട മത്സരം സിബാഖിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ഇരു പരിപാടികളും വിധികര്‍ത്താക്കളുടെയും കാണികളുടെയും പ്രശംസ ഏറ്റുവാങ്ങി.
സിബാഖ്: സംസ്കാരങ്ങളുടെ മഹോത്സവം
ഇസ്ലാമിന്റെ തനതായ സംസ്‌കാരങ്ങളെയും വൈവിധ്യങ്ങളെയും അടയാളപ്പെടുത്തി ദാറുൽഹുദാ സിബാഖ് കലോത്സവ നഗരി. അറേബ്യയില്‍ നിന്നും കപ്പലേറി കേരളത്തിലെത്തിയ ഇസ്ലാമിക നാഗരികതയെ വരച്ചു കാണിക്കുന്ന ചുമർ ചിത്രങ്ങൾ കലാനഗരിയിലെ മുഖ്യ ഫോട്ടോഷൂട്ട് പോയിന്റ് ആയി മാറിയിരിക്കുകയാണ്.
'സംസ്കാരങ്ങളുടെ മഹോത്സവം' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സിബാഖ് ദേശീയ കലോത്സവം. അര്‍ഥവത്തായ സന്ദേശങ്ങളാല്‍ സമ്പന്നമായ നടപ്പാതകൾ,കാലിഗ്രഫി, ചുമർചിത്രങ്ങൾ,ജലഛായം തുടങ്ങിയ സര്‍ഗാത്മക വരകളാണ് വിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുള്ളത്.റിസള്‍ട്ട് അടക്കം പൂര്‍ണ്ണമായും വെബ്‌സൈറ്റ് മുഘേന സംവിധാനിച്ച കലോത്സവം വൈവിധ്യങ്ങളുടെ സംഗമവേദിയാണ്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കലാമാമാങ്കത്തിന്് ജനുവരി ആറിന് തിരശ്ശീല വീഴും.
കലോത്സവനഗരിക്ക് രുചി പകര്‍ന്ന് 'ഫന്നും ബന്നും'
സിബാഖ് കലോത്സവത്തെ രുചിമേളം കൊണ്ട് ആകര്‍ഷകമാക്കുകയാണ് വിദ്യാര്‍ത്ഥികളൊരുക്കിയ ഫുഡ് സ്റ്റാളുകള്‍. ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഒരുക്കുന്ന 'ഫന്നും ബന്നും' യു. ജി സ്റ്റുഡന്റ്‌സ് യൂണിയന്‍ അസാസ് ഒരുക്കുന്ന ' ഫോര്‍ ടീ' യും ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ 'നാഷണല്‍ ധാബ' യും കലോത്സവ നഗരിക്ക് ഊര്‍ജ്ജം പകരുന്നവയാണ്.
ആരെയും വശീകരിക്കുന്ന ക്രിയാത്മകമായ കലാപ്രകടനങ്ങളാല്‍ തീര്‍ത്ത അന്തരീക്ഷമാണ് സ്റ്റാളുകളുടെ ഏറ്റവും വലിയ ആകര്‍ഷണീയത.
എണ്ണകടികള്‍, ജ്യൂസുകള്‍ , സോഡകള്‍ , ഐസ് ക്രീമുകള്‍ തുടങ്ങി വിവിധ തരം വിഭവങ്ങളാണ് ഇവിടെ തത്സമയം വിളമ്പുന്നത്. ചൂടേറിയ മത്സരങ്ങള്‍ക്കിടയില്‍ മനസ്സും ശരീരവും തണുപ്പിക്കാന്‍ മുഹബ്ബത്ത് കാ സര്‍ബത്തും ചുരണ്ടി ഐസും ഫന്നും ബന്നും സ്‌പെഷ്യല്‍ ജ്യൂസുകളും മത്സരാര്‍ത്ഥികള്‍ക്ക് ഗുണകരമാവുന്നതാണ്. കലാപരമായി ഒരുക്കിയ ഇത്തരം ഫുഡ് സ്റ്റാളുകള്‍ ഏവരുടേയും മനസ്സിനെ കുളിരണിയിക്കുന്നതാണ്.വിദ്യാര്‍ഥി കൂട്ടായ്മയുടെ സഹകരണത്തോടെ നടത്തുന്ന ഇത്തരം സ്റ്റാളുകള്‍ കലോത്സവ നഗരിയുടെ മാറ്റ് കൂട്ടുന്നു.
Follow us on :
Tags:
More in Related News
Please select your location.