11 May 2024 19:51 IST
Share News :
കടുത്തുരുത്തി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലിചെയ്യവേ കുത്തേറ്റ് മരിച്ച ഡോ. വന്ദനദാസിന്റെ സ്മരണയ്ക്കായി കുടുംബം മെഡിക്കൽ ക്ലിനിക് സ്ഥാപിക്കുന്നു. വന്ദനയുടെ അമ്മ വസന്തകുമാരിയുടെ പേരിലുള്ള ആലപ്പുഴ തൃക്കുന്നപ്പുഴയിലെ സ്ഥലത്താണ് ക്ലിനിക് ഒരുങ്ങുന്നത്.ജൂൺ പകുതിയോടെ കെട്ടിടനിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാകുമെന്നാണ് കുടുംബം കരുതുന്നത്. വന്ദനദാസിൻ്റെ കൂടെ പഠിച്ചവർ ക്ലിനിക്കിൽ എത്തി പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കും. ഇക്കാര്യങ്ങൾ മകളുടെ സുഹൃത്തുക്കളോട് സംസാരിച്ചെന്നും അവർ തയ്യാറാണെന്നും വന്ദനയുടെ അച്ഛൻ കെ.ജി. മോഹൻദാസ് പറഞ്ഞു.ദേശീയ ജലപാതയോട് ചേർന്നുള്ള തൃക്കുന്നപ്പുഴയിലെ വീട്ടിൽ അവധിക്കാലം ചെലവിടാനായി വന്ദന എത്താറുണ്ടായിരുന്നു.
പഠനശേഷം അട്ടപ്പാടിയിൽപോയി പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മകളുടെ ആഗ്രഹമായിരുന്നെന്നും വന്ദനയുടെ മാതാപിതാക്കൾ പറഞ്ഞു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലിചെയ്യവേ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന പ്രതിയുടെ കുത്തേറ്റാണ് 2023 മേയ് 10-ന് പുലർച്ചെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.
Follow us on :
Tags:
Please select your location.