Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 10:57 IST
Share News :
ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രി ടെഹ്‌റാനിലെ പ്രധാന എണ്ണപ്പാടങ്ങൾ ഇസ്രായേൽ ആക്രമിച്ചു. ഇറാനിലെ തെക്കന്‍ ബുഷേഹര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരേയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു.
തിരിച്ചടിയായി ഇസ്രായേലിലെ ബാറ്റ് യാമിലും റെഹോവോട്ടിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ എഴു പേർ കൊല്ലപ്പെടുകയും നൂറിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങിയതായും വടക്കൻ, മധ്യ ഇസ്രായേലിലെ ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി ഇസ്രായേൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥിരീകരിച്ചു.
ഇറാൻ ആക്രമണം തുടർന്നാൽ ടെഹ്‌റാൻ കത്തിയെരിയുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഇന്നലെ മുന്നറിയിപ്പു നൽകിയിരുന്നു.
വ്യാഴാഴ്ച രാത്രി ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ആക്രമണത്തിൽ ഇറാൻ സേനാമേധാവി മുഹമ്മദ് ബാഗേരി ഉൾപ്പെടെ സൈന്യത്തിലെ ഉന്നത തലവൻമാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇറാനിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ ഏകദേശം 78 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
Follow us on :
Tags:
More in Related News
Please select your location.