Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 20:15 IST
Share News :
ചാവക്കാട്:വെള്ളക്കെട്ട് മൂലം ദുരിതത്തിലായി ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കുടുംബങ്ങൾ.ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,പതിനഞ്ച്,പതിനാറ് എന്നീ വാർഡിലൂടെ കടന്ന് പോകുന്ന പ്രധാന റോഡായ ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് റോഡിലെ വെള്ളക്കെട്ട് മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള അഞ്ഞൂറിലേറെ കുടുംബങ്ങൾ ഏറെ ദുരിതം സഹിച്ചാണ് ഈ റോഡിലൂടെ കടന്ന് പോകുന്നത്.ചെറുകിട മത്സ്യ കച്ചവടക്കാർ ഈ റോഡിലൂടെയാണ് ചേറ്റുവ ഹാർബറിലേക്ക് എളുപ്പമാർഗം എത്തുന്നതിനായി ഉപയോഗിക്കുന്നത്.വെള്ളക്കെട്ട് മൂലം ചെറിയ വാഹനങ്ങൾ തകരാറിലാകുന്നത് പതിവാണ്.തുച്ഛ വരുമാനക്കാരായ ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെഉള്ള വാഹന ഉടമകൾക്ക് വെള്ളക്കെട്ട് വലിയ വെല്ലുവിളിയാണ്.വെള്ളക്കെട്ടിലൂടെ വാഹനം കടന്നുപോകുമ്പോൾ ബ്രേക്ക് നഷ്ടപ്പെടാനും മറ്റു തകരാറുകൾ സംഭവിക്കാനും സാധ്യത ഏറെയാണ്.പരിസരപ്രദേശങ്ങളിലെ വിദ്യാർത്ഥികൾ നടന്നുപോകുന്നതും ഈ വെള്ളക്കെട്ടിലൂടെയാണ്.ഈ റോഡിന് സമീപമുള്ള പരിസരവാസികളുടെ വീടിന് ചുറ്റുഭാഗവും വെള്ളം കെട്ടിക്കിടക്കുകയാണ്.മഴ തുടർച്ചയായി പെയ്യുന്നത് മൂലം വെള്ളക്കെട്ട് കൂടികൂടി വരികയാണ്.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പകർച്ചാവ്യാധികൾ ഭയന്നാണ് കഴിയുന്നത്.എല്ലാ വർഷക്കാലത്തും ഈ പരിസരത്തെ വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ പുറത്തിറങ്ങാൻ കഴിയാതെ ഏറെ പ്രയാസപ്പെട്ടാണ് വീടുകളിൽ കഴിയുന്നത്.ചെറിയകുട്ടികളും,പ്രായമായവരും,നിത്യരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഈ വെള്ളക്കെട്ട് മൂലം ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.ഈ പരിസരങ്ങളിൽ നിരന്തരം വെള്ളം കെട്ടിനിൽകുന്നത് മൂലം കൊതുകുകൾ മുട്ടയിട്ട് പെരുകി പകർച്ചാ രോഗങ്ങൾ വരാൻ സാദ്ധ്യത ഏറെകൂടുതലാണ്.പരിസരവാസികൾ പലതവണ പരാതി നൽകിയിട്ടും ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല.വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി ജില്ലാ കളക്ടർ എന്നിവർക്ക് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചുപോയതല്ലാതെ ഒരു വർഷം പിന്നിട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.ദുരിതം പേറി പരിസരവാസികൾ കെട്ടിക്കിടക്കുന്ന മലിന ജലത്തിലൂടെ നീന്തി നടക്കുകയാണ്.ദുരന്തനിവാരണ വകുപ്പ് തല ഉദ്യോഗസ്ഥർ ഈ വിഷയം ഗൗരവപൂര്‍വ്വം എടുക്കണമെന്നും പ്രദേശവാസികൾ കാലങ്ങളായി അനുഭവിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകൂടം വേണ്ടപ്പെട്ട വകുപ്പ് തലഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും,പകർച്ചാ രോഗങ്ങളിൽനിന്ന് പ്രദേശവാസികൾക്ക് സംരക്ഷണം നൽകണമെന്നും ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.