20 Jul 2024 20:41 IST
Share News :
ചാവക്കാട്:വീടിൻറെ അടുക്കള വാതിൽ ചവിട്ടി പൊളിച്ച ശേഷം വീടിനുള്ളിൽ കയറി വാളുമായി സ്ത്രീകളെ കൈയ്യിൽ കയറി പിടിച്ച് അകത്ത് കയറി വെട്ടിക്കൊല്ലുമെന്നും,ഭീഷണിപ്പെടുത്തിയും,മാനഹാനിപ്പെടുത്തുവാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചാവക്കാട് മജിസ്ട്രേറ്റ് കോടതി പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്.അഞ്ചുവർഷം മുമ്പാണ് കേശിനാസ്പദമായ സംഭവം ഉണ്ടായത്.സ്റ്റേഷനിൽ പരാതി കൊടുത്തതുമായുള്ള വൈരാഗ്യം മൂലം പ്രതികളായ ഇരട്ടപ്പുഴ സ്വദേശികളായ വലിയകത്ത് കൃഷ്ണൻ മകൻ രഞ്ജിത്ത്(41),കറുപ്പും വീട്ടിൽ വേലുക്കുട്ടി മകൻ മധു(40),പുളിക്കൽ വീട്ടിൽ കുമാരൻ മകൻ ബാബു(48),ഓവാട്ട് വീട്ടിൽ കുമാരൻ മകൻ സുരേഷ്(43)എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.ഏഴ് സാക്ഷികളെയും,രേഖകളും,ആയുധവും,നാശനഷ്ടം വന്നതായ വസ്തുക്കളും കോടതിയിൽ ഹാജരാക്കിയെങ്കിലും പ്രതികൾക്കെതിരെ സംശയാതീതമായി കേസ് തെളിയിക്കുവാൻ പ്രോസിക്യൂഷന് ആയില്ല.പ്രതികൾക്ക് വേണ്ടി ചാവക്കാട് ബാറിലെ അഭിഭാഷകരായ പി.എ.പ്രദീപ്,അയന സൂരജ്, സി.കൃഷ്ണവേണി എന്നിവർ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.