Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർബൺ ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് നേട്ടവുമായി ഖത്തർ നാഷനൽ മ്യൂസിയം.

29 Jul 2024 05:28 IST

- ISMAYIL THENINGAL

Share News :

ദോഹ: പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ നാഷണൽ മ്യൂസിയത്തിന് അംഗീകാരം. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലെ പ്രകടനത്തിനുള്ള അംഗീകാരമായാണ് മ്യൂസിയത്തിന് കാർബൺ ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. കാർബൺ ബഹിർഗമനം കുറച്ച്, പരിസ്ഥിതി സൗഹൃദമായ ചുവടുവെപ്പുകൾക്കുള്ള അംഗീകാരമാണ് ഖത്തർ നാഷനൽ മ്യൂസിയത്തിന് ലഭിച്ചത് 


ഒരു സാംസ്കാരിക സ്ഥാപനം എങ്ങനെ സുസ്ഥിര-പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ മാതൃകയാവുന്നുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ അംഗീകാരം. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റുമായി (ഗോർഡ്) സഹകരിച്ചാണ് മ്യൂസിയത്തിന് പരിസ്ഥിതി മികവിനുള്ള അംഗീകാരമെത്തുന്നത്.


ഖത്തർ ദേശീയ മ്യൂസിയം കാലാവസ്ഥ വ്യതിയാനത്തിലും സുസ്ഥിരതയിലും ‘ഗോർഡിന്റെ’ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന സാഹചര്യങ്ങൾ കുറക്കുകയും, സമഗ്രമായ കാർബൺ ന്യൂട്രാലിറ്റി പ്ലാൻ വികസിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ദേശീയ മ്യൂസിയം ഈ നേട്ടം കൊയ്തത്. കാർബൺ ബഹിർഗമനം കുറക്കാനുള്ള ചുവടുവെപ്പുകൾക്കുള്ള അംഗീകാരമാണ് ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് നേട്ടമെന്ന് നാഷനൽ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ അസീസ് ആൽഥാനി പറഞ്ഞു.

പരിസ്ഥിതി സൗഹൃദമായി പ്രവർത്തനങ്ങളിലൂടെ ലോകമെങ്ങുമുള്ള പൈതൃക സംരക്ഷണ സ്ഥാപനങ്ങൾക്ക് ദേശീയ മ്യൂസിയം മാതൃകയാവുന്നതായി ഗോർഡ് സ്ഥാപക ചെയർമാൻ ഡോ. യൂസുഫ് അൽഹോർ പറഞ്ഞു.


പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള മാറ്റം, ഊർജ ക്ഷമതയുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം, മാലിന്യ നിർമാർജനവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക, സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുക, ജീവനക്കാരിൽ പാരിസ്ഥിതിക അവബോധമുണ്ടാക്കുക, ജല ഉപഭോഗം നിയന്ത്രിക്കുക, കാർബൺ ബഹിർഗമനം സംബന്ധിച്ച് കൃത്യമായ വിലയിരുത്തൽ തുടങ്ങി ബഹുമുഖ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് നാഷണൽ മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്.

Follow us on :

More in Related News