Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 07:59 IST
Share News :
ജയചന്ദ്രന് പാലിയത്തെ മണ്ണിൽ അന്ത്യനിദ്ര
പറവൂര്‍: മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രനെ ചേന്ദമംഗലം പാലിയം വികാര നിർഭരമായി വിടചൊല്ലി. തൃശൂരിലെ സ്വവസതിയിൽ നിന്നും ശനിയാഴ്ച രാവിലെ മൃതദേഹം ഇരിഞ്ഞാലക്കുടയിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് പാലിയത്തെത്തിച്ചത്. മന്ത്രി ആർ ബിന്ദു സംസ്ഥാന സർക്കാരിനു വേണ്ടി മൃതദേഹത്തെ അനുഗമിച്ചു. പാലിയം നാലുകെട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതീക ശരീരത്തിൽ ഒട്ടേറെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
മന്ത്രിമാരായ എം ബി രാജേഷ്, സജി
ചെറിയാൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എംപിമാരായ ഹൈബി ഈഡൻ, എം കെ രാഘവൻ, പ്രൊഫ. കെ വി തോമസ്, കെ പി ധനപാലൻ, പി രാജു, ഡോ. കെ എസ് രാധാകൃഷ്‌ണൻ, കലക്‌ടർ എൻ എസ് കെ ഉമേഷ്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സംഗീതസംവിധായകൻ ബിജിപാൽ, ഗാനരചയിതാക്കളായ ശ്രീകുമാരൻ തമ്പി, ഐ എസ് കുണ്ടൂർ, ആർ കെ ദാമോദരൻ, ബി കെ ഹരിനാരായണൻ, ഗായകരായ വിജയ് യേശുദാസ്, ബിജു നാരായണൻ, സുധീപ്‌കുമാർ, മിൻമിനി, ലതിക, രവിശങ്കർ, കെസ്‌റ്റർ, ഒ യു ബഷീർ, സംവിധായകൻ സോഹൻ സീനുലാൽ, നടന്മാരായ ശ്രീകാന്ത് മുരളി, വിനോദ് കെടാമംഗലം, മനോജ് പറവൂർ എന്നിവർ മലയാളിയുടെ ഇഷ്ട ഗായകനെ അവസാനമായി ഒരു നോക്ക് കാണാനെത്തി.
അന്ത്യകർമ്മങ്ങൾക്ക് ശേഷം തറവാട്ടുമുറ്റത്തെ ചിതയിലേക്കെടുത്ത മൃതദ്ദേഹത്തിൽ സർക്കാരിൻ്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചു. മകൻ ദിനനാഥ് ചിതയ്ക്ക് തീ കൊളുത്തി.
Follow us on :
Tags:
More in Related News
Please select your location.