Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2026 17:06 IST
Share News :
രാജ്യത്തെ മധ്യസ്ഥതാ സംവിധാനത്തിന് സ്ഥാപനപരമായ മേൽനോട്ടം ഉറപ്പാക്കാൻ ഇന്ത്യൻ മധ്യസ്ഥ കൗൺസിൽ നിലവിൽവന്നു. 2023ലെ മധ്യസ്ഥതാ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം കേന്ദ്ര നീതിന്യായ മന്ത്രാലയം ആഗസ്റ്റ് 27ന് കൗൺസിൽ രൂപവത്കരിച്ച് വിജ്ഞാപനം പുറത്തിറക്കി. ഡൽഹിയാണ് ആസ്ഥാനം. കോടതിക്കു പുറത്തു തീർപ്പാക്കുന്ന കേസുകൾക്ക് നിയമപരമായ അംഗീകാരം ലഭ്യമാക്കുന്നതാണ് പുതിയ നീക്കം. നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ഔദ്യോഗികമായി കൗൺസിൽ രൂപീകരിച്ച് ഉത്തരവായത് ഈയിടെയാണ്. നിലവിൽ മുസ്ലിം വിഭാഗത്തിൽ മഹല്ല് കമ്മിറ്റികളുടെ തീരുമാനങ്ങൾക്ക് നിയമപരമായ അംഗീകാരം കോടതികൾ നൽകുന്നുണ്ട്. ഇത് കോടതിയിലെത്തുന്ന വ്യവഹാരങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട്. എന്നാൽ സമിതികളുടെ മാതൃക എങ്ങനെയാണെന്നത് കൂടുതൽ വ്യക്തമാകേണ്ടതുണ്ട്. ക്രിമിനൽ കേസുകൾ കോടതികളിൽ തന്നെ തീർക്കേണ്ടി വരുമെന്നാണ് ലഭ്യമാകുന്ന വിവരം.
- മധ്യസ്ഥത നടത്തുന്നവർക്ക് രജിസ്ട്രേഷനും അക്രഡിറ്റേഷനും നൽകുക.
- മധ്യസ്ഥതാ സേവനം നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അംഗീകരിക്കുകയും ഗ്രേഡ് നൽകുകയും ചെയ്യുക.
- മധ്യസ്ഥതാ രംഗത്തെ പ്രൊഫഷണൽ, ധാർമിക മാനദണ്ഡങ്ങൾ നിശ്ചയിക്കുക.
- മധ്യസ്ഥതയിലൂടെ തർക്കപരിഹാരം നേടിയുണ്ടാകുന്ന കരാറുകൾ രജിസ്റ്റർ ചെയ്യുക.
2023ലെ മധ്യസ്ഥതാ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ നേരത്തേ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും കൗൺസിലിന്റെ ഔപചാരിക രൂപവത്കരണം ഇപ്പോഴാണ് നടന്നത്.
രാജ്യത്തെ മധ്യസ്ഥതാ സംവിധാനത്തിന് ഇതോടെ ഒരു സ്ഥാപനപരമായ മേൽനോട്ട സംവിധാനം ലഭിക്കും. കോടതിയിലെത്തുന്ന തർക്കങ്ങൾ മധ്യസ്ഥതയിലൂടെ വേഗത്തിലും സൗഹാർദപരമായും പരിഹരിക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.
മധ്യസ്ഥർക്ക് അംഗീകാരം → സേവനങ്ങൾക്ക് നിലവാരം → തർക്കപരിഹാര കരാറുകളുടെ രജിസ്ട്രേഷൻ → രാജ്യത്തെ മധ്യസ്ഥതാ സംവിധാനത്തിന് ഏകീകൃത മേൽനോട്ടം.
Follow us on :
Tags:
More in Related News
Please select your location.