Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 11:55 IST
Share News :
പ്രളയത്തിൽ തകർന്ന ചെമ്മായം പാലത്തിന് ശാപമോക്ഷമകലെ
പറവൂർ: പ്രളയത്തിൽ തകർന്ന ചെമ്മായം പാലത്തിന് ശാപമോക്ഷമകലെ. ബജറ്റ് വിഹിതം വകയിരുത്തിയിട്ടും സർക്കാർ വകുപ്പുകളുടെ അനാസ്ഥയാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം വൈകിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ് - ചെമ്മായം കരകളെ ബന്ധിപ്പിക്കുന്ന നടപ്പാലം 2018 ലെ പ്രളയത്തിൽ തകർന്നതാണ്. ഇതിൻ്റെ പുനർ നിര്‍മ്മാണത്തിനായി 2018-2019 വര്‍ഷത്തെ സംസ്ഥാന ബാഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 20% ബഡ്ജറ്റ് വിഹിതത്തോടെ 17.42 ലക്ഷം രൂപ വകയിരുത്തിയിരുന്നു. തുടര്‍ന്ന് ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് നല്കിയിരുന്നതുമാണ്. കൂടാതെ റവന്യൂ വകുപ്പില്‍ നിന്നും ഈ പാലം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ഉടമകള്‍ക്ക് ലഭിക്കുന്നതിനുള്ള തുക ലഭിക്കുവാനായി സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) നമ്പര്‍ III, കെ.ഐ.എ നെടുമ്പാശ്ശേരിയെ ചുമതലപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷം തുടര്‍ച്ചയായി ഏതാണ്ട് പത്തോളം തഹസില്‍ദാര്‍മാര്‍ മാറി മാറി വരുന്ന സ്ഥിതിയാണുണ്ടായത്. മാറി വരുന്നവര്‍ ഫയല്‍ പഠനത്തിനായി എടുത്ത കാലതാമസമാണ് ലാന്‍റ് അക്വിസിഷന്‍ നടപടികള്‍ വൈകിച്ചത്. ഈ കാര്യത്തില്‍ സര്‍ക്കാരില്‍ നിരന്തരമായി ഇടപെട്ട് ഫയല്‍ നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ച് നോട്ടിഫിക്കേഷന്‍ നടത്തി. ചെമ്മായം പിഡബ്ല്യുഡി റോഡ് കൂടി ഉള്‍പ്പെടുത്തി എസ്.ഐ.എ സ്റ്റഡി നടത്തി അടിയന്തിരമായി സമര്‍പ്പിക്കുവാന്‍ സര്‍ക്കാരില്‍ നിന്നും കഴിഞ്ഞ 25 ന് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇതറിഞ്ഞുകൊണ്ടാണ് ചിലർ സ്ഥലം എം.എല്‍.എ ക്കെതിരെ സമരവുമായി ഇറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ കേരളത്തിലെ ഒരു പ്രവര്‍ത്തിക്കും ഭരണാനുമതി നല്‍കുന്നില്ല, ഭരണാനുമതി നല്‍കുന്ന കമ്മിറ്റിയുടെ തീയതി മാറ്റി വയ്ക്കുകയാണ്. ഇതുമൂലം ഫയലുകളില്‍ കാലതാമസം വരുത്തുന്ന കാര്യത്തിന് മുഖ്യമന്ത്രിയുടെ ആഫീനെതിരെയാണ് ഇവർ സമരം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.