Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 19:59 IST
Share News :
കടുത്തുരുത്തി: ക്ഷേമവും വികസന പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ശാസ്താംകടവ് വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. കൂടുതൽ തുക വേണ്ടി വന്നാൽ എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവാർപ്പ് പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവെച്ച വികസന പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിച്ചു വരികയാണ്. മലരിക്കൽ പ്രദേശത്തെ റോഡ് 24 ന് ഉദ്ഘാടനം ചെയ്യും. തിരുവാർപ്പ്, കിളിരൂർ ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങളും നടന്നുവരികയാണ്. എം.എൽ.എ. ഫണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് തിരുവാർപ്പ് പഞ്ചായത്തിലാണെന്നും മന്ത്രി പറഞ്ഞു.
മാധവശേരി പാലത്തിനു സമീപം നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. വി. ബിന്ദു,
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ, സംഘാടകസമിതി ചെയർമാൻ അജയൻ കെ. മേനോൻ, ഗ്രാമപഞ്ചായത്തംഗം റൂബി ചാക്കോ, ഹാർബർ എൻജിനീയറിംഗ് സെൻട്രൽ സർക്കിൾ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്. ഷർമിളി, സംഘാടകസമതി സെക്രട്ടറി പ്രേമദാസ്, ഹാർബർ എൻജിനീയറിംഗ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.യു. അനിൽ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.