Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 21:47 IST
Share News :
പീരുമേട് : പീരുമേട് താലൂക്കിലെ തകർച്ചയിലായ ലയങ്ങൾക്ക് 33.7 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്നതിന് ധന
കാര്യ വകുപ്പ് അംഗീകാരം നൽകി. തൊഴിൽവകുപ്പ് നൽകിയ ശുപാർശയ്ക്കാണ് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ലയങ്ങളുടെ നവീകരണം ആവശ്യപ്പെട്ടു
മുഖ്യമന്ത്രി, തൊഴിൽ-ധന മന്ത്രിമാർ എന്നിവർക്ക് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി. സംസ്ഥാനത്ത് തകർച്ചയിലായ ലയങ്ങളുടെ നവീകരണത്തിന് 2022-23-ലെ ബജറ്റിൽ അനുവദിച്ച 10 കോടി രൂപയിൽനിന്നാണ് പീരുമേട്ടിലെ അടച്ചു പൂട്ടിയ ലയങ്ങൾക്കായി ഫണ്ട് വിനിയോഗിക്കാൻ അംഗീകാരം കിട്ടിയത്. ജില്ലാ നിർമിതികേന്ദ്രമാണ് കഴിഞ്ഞവർഷം എസ്റ്റിമേറ്റ് തയ്യാറാക്കി തൊഴിൽ വകുപ്പ് മുഖേന ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിന് നൽകിയത്.പീരുമേട് താലൂക്കിൽ നാല് വൻകിട തോട്ടമാണ് 24 വർഷമായി പൂട്ടിക്കിടക്കുന്നത്. ഇവിടത്തെ ഭൂരിഭാഗം ലയങ്ങളും തകർച്ചയിലാണ്. നിരവധി ലയങ്ങൾ ഇതിനോടകം നിലംപൊത്തിയിട്ടുണ്ട്. പ്രവർത്തിക്കുന്ന തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതിയും പരിതാപകരമാണ്. പ്ലാന്റേഷൻ ഡയറക്ടറേറ്റാണ് ഇക്കാര്യത്തിൽ ഇനി അന്തിമ ഉത്തരവ് ഇറക്കേണ്ടത്.
Follow us on :
More in Related News
Please select your location.