Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 12:24 IST
Share News :
വടക്കാഞ്ചേരിയിൽ ഇന്നലെ ഉണ്ടായ കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വടക്കാഞ്ചേരി പഴയ റെയിൽവെ ഗേറ്റിന് സമീപം അരിമ്പൂര് വീട്ടിൽ പരേതനായ ജോസിൻ്റെ മകൻ സേവ്യർ (45) ആണ് മരിച്ചത്.ഇയാളുടെ കൂടെ ഉണ്ടായിരുന്ന അനീഷിന് പരിക്കുണ്ട്. ഇന്നലെ രാത്രി ഒരു മണിയോടെ വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിന് സമീപത്തുള്ള സ്റ്റെപ്പിന് മുകളിൽ വെച്ചാണ് കുത്തേറ്റത്.പ്രതി വിഷ്ണുവിൻ്റെ (35) വീടിന് മുൻവശത്താണ് സംഭവം.പ്രതി ഒളിവിലാണ്.നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് വിഷ്ണു . സേവിയറും, വിഷ്ണുവും തമ്മിലുള്ള ഏറെക്കാലമായുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു. ഇന്നലെ രാത്രി വടക്കാഞ്ചേരി ബസ്സ് സ്റ്റാൻ്റിന് സമീപം സ്കൂട്ടറിൽ എത്തിയ, സേവ്യറും, അനീഷും സ്റ്റെപ്പ് കയറി മുകളിൽ എത്തിയ ഉടനെ തന്നെ കുത്തേൽക്കുകയായിരുന്നു.തുടർന്ന് മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും സേവ്യർ ഇന്ന് രാവിലെ ഏഴ് മണിക്ക് മരിച്ചു.പ്രതി വിഷ്ണുവിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
Follow us on :
Tags:
More in Related News
Please select your location.