Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 16:18 IST
Share News :
നീലഗിരി: ജില്ലയിലെ ഊട്ടി വണ്ണാരപ്പേട്ടിൽ യുവതിയെ വിഷം നൽകി കൊലപ്പെടുത്തി. ആഷിക പർവീണിനെ (22) കൊല്ലപെട്ടത്.
സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.. ആഷികയുടെ ഭർത്താവ് ഇമ്രാൻ (30), ഭർതൃമാതാവ് യാസ്മിൻ (49), ഭർതൃസഹോദരൻ മുഖ്താർ (23), ഇവരുടെ ബന്ധു ഖാലിബ് (56) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂൺ 24നാണ് ആഷിക പർവീണിനെ (22) വിഷം കഴിച്ച നിലയിൽ ഭർതൃഗൃഹത്തിൽ കണ്ടെത്തിയത്.
തുടർന്ന് ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകി.
പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ആഷിക ക്രൂരമായ മർദനത്തിനിരയായതായും, കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റതായും തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ, ഭർത്താവും വീട്ടുകാരും ചേർന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ഊട്ടി കണ്ടൽ സ്വദേശിയായ ഇമ്രാനും ആഷിക പർവീണും 2021ലാണ് വിവാഹിതരായത്. വിവാഹശേഷം ഭർത്താവും ഭർതൃമാതാവും ചേർന്ന് തന്നെ മർദിച്ചിരുന്നതായി യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.