Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 17:24 IST
Share News :
വൈക്കം: അഞ്ചു വർഷം കൊണ്ട് 100 പാലം നിർമിക്കുക എന്ന തീരുമാനം മൂന്നര വർഷത്തിനുള്ളിൽത്തന്നെ പൂർത്തിയാക്കിയതായും,
ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് പൂർത്തിയാക്കിയ അഞ്ചുമന പാലം നാടിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വൈക്കം-വെച്ചൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 4.02 കോടി രൂപ ചെലവിൽ നിർമിച്ച കുടവെച്ചൂർ അഞ്ചുമന പാലത്തിന്റെയും ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച വി.ടി. റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വൈക്കം-വെച്ചൂർ റോഡിന്റെ വികസനം പൂർണമായ രീതിയിൽ യാഥാർഥ്യമാവുകയാണെന്നും
പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അഞ്ചുമന പാലത്തിന് സമീപത്തും ടി.വി. പുരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും വച്ച് നടന്ന ഉദ്ഘാടന ചടങ്ങുകളിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ്,വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു,
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ
കെ.ആർ. ഷൈലകുമാർ, ശ്രീജി ഷാജി, കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. ദീപ, പൊതുമരാത്ത് വകുപ്പു നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ തൃതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പ്രദേശവാസികൾ അടക്കം നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.